പോസ്റ്റുകള്‍

പത്രജീവിതം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടാളവിപ്ലവത്തിന് ദൃക്‌സാക്ഷിയായ ശിവറാം

ഇമേജ്
പത്രജീവിതം എന്‍.പി.രാജേന്ദ്രന്‍ എങ്ങനെ സ്‌കൂപ്പുകള്‍ കണ്ടെത്താമെന്ന് പത്രപ്രവര്‍ത്തകനെ ആര്‍ക്കും പഠിപ്പിക്കാനാവില്ല. കാരണം, സ്‌കൂപ്പുകള്‍ ഉണ്ടാക്കുകയല്ല വീണുകിട്ടുകയാണു ചെയ്യുന്നത് എന്നു പല സ്‌കൂപ്പുകഥകളും വായിക്കുമ്പോള്‍ തോന്നാറുണ്ട്. നമ്മുടെ നാട്ടുകാരനായ എം.ശിവറാമിന്റെ അനുഭവംതന്നെയാണ് വലിയ ഉദാഹരണം. എങ്ങനെയാണ് അന്നു സംഭവിച്ചതെന്നു നോക്കാം. ആലപ്പുഴ തോട്ടപ്പള്ളി കോന്നവത്തുവീട്ടില്‍ ജനിച്ച തോട്ടപ്പള്ളി മാധവന്‍പിള്ള ശിവരാമപിള്ള, ഇന്നത്തെ മ്യാന്‍മാറിന്റെ പഴയ രൂപമായ ബര്‍മയില്‍ എത്തിപ്പെട്ടതുതന്നെ വലിയ കഥയാണ്. പഴയ കാലത്തു പ്രായപൂര്‍ത്തിയാവുന്നതോടെ നാടുവിടാനുള്ള ആലോചന, എന്തോ ജന്മവാസന പോലെ മലയാളിയുവാക്കളില്‍ ഉണ്ടാകാറുണ്ട് എന്നുവേണം കരുതാന്‍. ശിവരാമപിള്ളയും അങ്ങനെ നാടുവിട്ടുപോയ ആളാണ്. ആ പോക്കിലാണ് അദ്ദേഹം ഇന്നത്തെ തായ്‌ലാന്‍ഡ് ആയ സിയാമിലെത്തുന്നതും പത്രപ്രവര്‍ത്തകനാകുന്നതും. ശിവരാമപിള്ള ശിവറാം ആയി. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനോടൊപ്പം ചേര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തില്‍ പങ്കാളിയായി. അതെല്ലാം കഴിഞ്ഞ് റോയ്‌റ്റേഴ്‌സ് ലേഖകനായാണ് ശിവറാം ബര്‍മ തലസ്ഥാ

സംഘപരിവാറിലൊരു 'ദീനദയാലു'

ഇമേജ്
പത്രജീവിതം  എന്‍.പി.രാജേന്ദ്രന്‍ ബി.ജെ.പി. എന്ന ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആദിരൂപം ഭാരതീയ ജനസംഘം ആണ്.  1951 മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിച്ചുപോന്ന പാര്‍ട്ടിയാണത്. കേന്ദ്രത്തിലെ ആദ്യത്തെ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റുവിന്റെ നയങ്ങളില്‍ അതൃപ്തനായി പാര്‍ട്ടി വിട്ട ശേഷമാണ് ഭാരതീയ ജനസംഘം ഉണ്ടാക്കിയത്. ക്രമേണ ശക്തി പ്രാപിച്ചുവന്ന പാര്‍ട്ടിക്ക് 1957 ല്‍ ലോക്‌സഭയില്‍ നാലും 62 ല്‍ പതിനാലും സീറ്റുണ്ടായിരുന്നു. 1967 ആയപ്പോഴേക്ക് അത് 35 സീറ്റോടെ ലോക്‌സഭയിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷപാര്‍ട്ടിയായി. 44 സീറ്റുള്ള സ്വതന്ത്രാപാര്‍ട്ടിയായിരുന്നു പ്രധാനപ്രതിപക്ഷപാര്‍ട്ടി. തീവ്രമുതലാളിത്ത ആശയങ്ങള്‍ പുലര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടിയാണ് സ്വതന്ത്രാപാര്‍ട്ടി. അന്ന് അങ്ങിനെ ഒരു പാര്‍ട്ടിയേ ഉണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്ത്, ഏതാണ്ട് എല്ലാ പാര്‍ട്ടികളും മുതലാളിത്ത പാര്‍ട്ടികളായി മാറിയതുകൊണ്ടാവാം പ്രത്യേകമൊരു സ്വതന്ത്രാപാര്‍ട്ടി ഇല്ലാതായി. നമ്മുടെ വിഷയം അതൊന്നുമില്ല. ഇന്ന് ബി.ജെ.പി. അക്കൗണ്ട് തുറന്നതൊക്കെ വലിയ

തോക്കേന്തിയ ഭീകരര്‍, മരണം മുന്നില്‍, വിമാനത്തില്‍ 20 മണിക്കൂര്‍

ഇമേജ്
തകര്‍ന്ന വിമാനത്തില്‍നിന്ന് രക്ഷപ്പെടുക എന്നത് ഏതാനും മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്ത്വവും ആശങ്കയുമാണ്. എന്നാല്‍, തോക്കേന്തിയ ഭീകരന്മാര്‍ റാഞ്ചിയെടുത്ത വിമാനത്തില്‍, കൊല്ലും കൊല്ലും എന്ന ഭീഷണി കേട്ട് ഇരുപതു മണിക്കൂര്‍ രാവും പകലും കഴിച്ചുകൂട്ടുക എന്നത് അചിന്ത്യമായ അനുഭവമാണ്. ഒരു പത്രപ്രവര്‍ത്തകന് അങ്ങനെ ഒരു അനുഭവമുണ്ടായാല്‍ മറ്റു പത്രപ്രവര്‍ത്തകര്‍ അതൊരു മഹാഭാഗ്യമാണെന്നേ കരുതൂ. ഒരു മലയാളി പത്രപ്രവര്‍ത്തകന് ഈ അപൂര്‍വഭാഗ്യമുണ്ടായിട്ടുണ്ട്. അത് മലയാള മനോരമയുടെ ഡല്‍ഹി ലേഖകനും പില്‍ക്കാലത്ത് മാതൃഭൂമി ഉള്‍പ്പെടെ പല പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരും ആയിരുന്ന കെ.ഗോപാലകൃഷ്ണനാണ്. ഒന്നോര്‍ത്തുനോക്കൂ, ഏതുനിമിഷവും വെടിയേറ്റോ ബോംബ് സ്‌ഫോടനത്തിലോ മരിച്ചുവീഴാം എന്ന ഭീതിയോടെ നിമിഷങ്ങള്‍ മണിക്കുറുകളാകുന്ന നേരത്ത് പത്രറിപ്പോര്‍ട്ടിനുവേണ്ടി കണ്ണും ശ്രദ്ധയും കേന്ദ്രീകരിച്ച് കാര്യങ്ങള്‍ നിരീക്ഷിക്കകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക എന്തൊരു തീക്ഷ്ണ പരീക്ഷണമായിരിക്കും. സിഖ് ഭീകരതയടെ പശ്ചാത്തലം 1984 ജൂലൈ അഞ്ചിന് നടന്ന വിമാനറാഞ്ചലിന് ഒരു ചരിത്രപശ്ചാത്തലമുണ്ട്. പ്രത്യേകരാജ്യം ആ

ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി'

ഇമേജ്
മാധവന്‍കുട്ടി രക്ഷപ്പെട്ടതിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ഈശ്വരന്‍ സ്വന്തം ലേഖകനെ രക്ഷപ്പെടുത്തി എന്നാണ് ഒരു പത്രം നല്‍കിയ തലക്കെട്ട്. കാരണമുണ്ട്. മാധവന്‍കുട്ടിയുടെ പുസ്തകങ്ങളിലൊന്നിന്റെ തലക്കെട്ട് 'ഈശ്വരന്‍ സ്വന്തം ലേഖകനോട് സംസാരിക്കുന്നു' എന്നായിരുന്നു. അപകടത്തില്‍ മരിച്ചില്ലെങ്കില്‍ പിന്നെ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം തമാശകളായി ആസ്വദിക്കാനാകുമല്ലോ. മാധവന്‍കുട്ടി രക്ഷപ്പെട്ട വിവരം അറിഞ്ഞ് ഒരു സുഹൃത്ത് അയച്ച ടെലഗ്രാമിലെ വാചകം ഇതാ ഇങ്ങിനെതാങ്കള്‍ അപകടത്തില്‍ രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എന്നെ നടുക്കുന്നു! രാജ്യതലസ്ഥാനത്തു ദീര്‍ഘകാലം ലേഖകന്മാരായിരുന്ന രണ്ടു മലയാളികള്‍ പത്രപ്രവര്‍ത്തകന്മാര്‍ എന്ന നിലയില്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചവരാണ്. രണ്ടുപേരും രണ്ട് അത്യപൂര്‍വസംഭവങ്ങളില്‍ കഥാപാത്രങ്ങളായി. മരണത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയപ്പോള്‍ വായനക്കാര്‍ക്കുവേണ്ടി കഥ എഴുതാന്‍ വെമ്പി. മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകന്‍ വി.കെ മാധവന്‍കുട്ടിയാണ് ഒരു ഭാഗ്യവാന്‍. മറ്റൊരാള്‍ മലയാള മനോരമയുടെ ലേഖകന്‍ കെ. ഗോപാലകൃഷ്ണന്‍. രണ്ടു പ്രധാനപത്രങ്ങളുടെ

ജപ്പാന്റെ ജയിലില്‍ മരണത്തോട് മുഖാമുഖം

പത്രജീവിതം ജപ്പാന്റെ ജയിലില്‍ കിടക്കേണ്ടി വന്ന നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ അധികമില്ല. കെ.പി കേശവമേനോന്‍ അങ്ങനെ ജയിലില്‍ ഉറക്കമില്ലാരാവുകള്‍ തള്ളിനീക്കേണ്ടി വന്ന ഒരാളാണ്. വെടിയുണ്ടയ്ക്ക് ഇരയാകേണ്ടിവരിക ഇന്നോ നാളയോ എന്നറിയാതെ ഉറക്കം നഷ്ടപ്പെട്ട രാവുകള്‍… കേശവമേനോന്‍ ഒരു കുറ്റമേ ചെയ്തുള്ളൂബ്രിട്ടീഷ് സാമ്രാജ്യത്വത്തേക്കാള്‍ ഭീകരമായിരിക്കും ഇന്ത്യക്ക് ജപ്പാന്റെ അധീശത്വം എന്ന അഭിപ്രായം പറഞ്ഞു, അതില്‍ ഉറച്ചുനിന്നു. രാജ്യതാല്‍പര്യമാണ് ഉയര്‍ത്തിപ്പിടിച്ചതെങ്കിലും സ്വന്തക്കാര്‍പോലും അദ്ദേഹത്തെ രാജ്യദ്രോഹി എന്നു വിളിച്ചു. അവിശ്വസനീയമായ ജീവിതമായിരുന്നു മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്റേത്. വലിയ കുടുംബത്തില്‍ ജനിച്ച, വക്കീല്‍ഭാഗം പ്രശസ്തമാംവിധം ലണ്ടനില്‍ പാസായ, എഴുത്തുകാരനും പ്രഭാഷകനുമായ കെ.പി കേശവമേനോന്‍ എങ്ങനെ ജപ്പാന്റെ തടവറയില്‍ എത്തി? മാതൃഭൂമി പത്രാധിപത്യത്തിന്റെ ആദ്യനാളുകളിലെ പട്ടിണിയും പ്രയാസവും സഹിക്കാന്‍ കഴിയാതെയാണ് അദ്ദേഹം മലയയില്‍ വക്കീല്‍പ്പണി ചെയ്യാന്‍ പോയതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഓഫിസില്‍ അപൂര്‍വമായി മാത്രം വരുന്ന മണിയോര്‍ഡറില്‍നിന്ന് എന്

'കഠോരകുഠാരം' മൂര്‍ക്കോത്തിന്റെ പത്രപ്രവര്‍ത്തനം!

ഇമേജ്
പത്രജീവിതം എന്‍.പി.രാജേന്ദ്രന്‍ മൂര്‍ക്കോത്ത് കുമാരന്‍ എന്നു പേരായി ഒരു പത്രാധിപര്‍ തലശ്ശേരിയില്‍ ഉണ്ടായിരുന്നു.. ഒരു പത്രത്തിന്റെയല്ല, നിരവധി പത്രങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. പത്രങ്ങളുടെ പേരും എണ്ണവും പറഞ്ഞാല്‍തോന്നും ഇദ്ദേഹത്തിന് ഇതല്ലാതെ വേറെ പണിയൊന്നുമുണ്ടായിരുന്നില്ല എന്ന്. എന്നാല്‍, പത്രപ്രവര്‍ത്തനം അദ്ദേഹത്തിന്റെ എണ്ണമറ്റ പണികളില്‍ ഒന്നുമാത്രമായിരുന്നു. ഇതിനേക്കാള്‍ ഉത്തരവാദിത്തമുള്ള വേറെ ചുമതലകള്‍ അദ്ദേഹം ഏറെ വഹിച്ചിട്ടുണ്ട്, പത്രത്തില്‍ എഴുതിയതില്‍ കൂടുതല്‍ വേറെ എഴുതിയിട്ടുണ്ട്. ലേഖനങ്ങള്‍ മാത്രമല്ല, കഥകളും ഉപന്യാസങ്ങളും ഹാസ്യകൃതികളും ഒക്കെ. ഇതുപോലൊരു പ്രതിഭാശാലി മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്ന് ചുരുക്കിപ്പറയാം. ഇദ്ദേഹം കോഴിക്കോട്ട് വന്ന് ആദ്യമായി ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ഇദ്ദേഹത്തിന് വയസ്സെത്രയായിരുന്നുവെന്നോ? 23. പത്രം കേരളസഞ്ചാരി. ഇതദ്ദേഹത്തിന് വലിയ കാര്യമായിത്തോന്നിക്കാണില്ല. പതിനാറാം വയസ്സില്‍ സ്‌കൂളില്‍ അധ്യാപകനാകാന്‍ ധൈര്യപ്പെട്ട ആള്‍ക്ക് എന്തുകൊണ്ട് 23ാം വയസ്സില്‍ പത്രാധിപരായിക്കുടാ? കേരളസഞ്ചാരിയുടെ പത്രാധിപരായിരിക്കുമ്പോള്‍

ആദ്യബജറ്റ് ചോര്‍ന്ന ബജറ്റ്, പത്രാധിപര്‍ക്ക് ശിക്ഷ

സര്‍ക്കാറിന്റെ ബജറ്റ് ചോര്‍ന്നതായി അടുത്ത കാലത്തൊന്നും വാര്‍ത്തയായിട്ടില്ല. കേരളത്തില്‍ ഒരിക്കലേ അതു സംഭവിച്ചിട്ടുള്ളൂ. കേരളത്തിന്റെ ആദ്യസര്‍ക്കാറിന്റെ ആദ്യബജറ്റ് നിയമസഭയിലവതരിപ്പിക്കുംമുമ്പ് പത്രത്തില്‍ അടിച്ചുവന്നു. വലിയ വിവാദമായി. അന്നു പ്രതിക്കൂട്ടിലായത് മലയാളത്തിലെ ഏറ്റവും ധിഷണാശാലിയായ പത്രാധിപര്‍ എന്നു വിളിക്കാവുന്ന കെ. ബാലകൃഷ്ണന്‍. ചോര്‍ത്തിയത് കൗമുദി പത്രത്തിനുവേണ്ടി. 1957 ജൂണ്‍ ഏഴിനു ബജറ്റ് അവതരിപ്പിച്ചത് കേരളത്തിന്റെ ആദ്യ ധനകാര്യമന്ത്രി സി. അച്യുതമേനോനാണ്. ബജറ്റിലെ നിര്‍ദേശങ്ങള്‍ പ്രത്യേകിച്ചും നികുതിനിര്‍ദേശങ്ങള്‍ വന്‍രഹസ്യങ്ങളാണ്. കേന്ദ്രബജറ്റ് ആണെങ്കില്‍ രഹസ്യങ്ങളറിയാവുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു ബജറ്റ് സഭയില്‍ അവതരിപ്പിക്കുംവരെ വീട്ടില്‍പോകാനോ ആരോടെങ്കിലും ഫോണില്‍ ബന്ധപ്പെടാനോ പോലും കഴിയില്ല. അത്ര രഹസ്യമാണ്. നികുതിവര്‍ധന സാധാരണ ബജറ്റ് അവതരിപ്പിച്ച ദിവസം രാത്രി മുതലൊക്കെ നിലവില്‍വരുന്നതുകൊണ്ടു മുന്‍കൂട്ടിയറിഞ്ഞാല്‍ പൂഴ്ത്തിവച്ചും മറ്റും കൊള്ളലാഭമുണ്ടാക്കുമെന്നതാണ് ഈ രഹസ്യാത്മകതയുടെ പ്രായോഗികപ്രാധാന്യം. എന്തായാലും, കേരളത്തിന്റെ ആദ്യബജറ്റ് അവതരണം വന്‍വിവാദമാകാന്‍ കാരണം

പവനന്‍ എന്ന സി.ഐ.എ സബ്ഏജന്റ് !

ഇമേജ്
കഴിഞ്ഞ തലമുറയിലെ പ്രമുഖനായ ഒരു പത്രപ്രവര്‍ത്തകനാണ് പവനന്‍. തൂലികാനാമം വന്നുകയറി യഥാര്‍ഥനാമത്തെ കൊന്നുകളഞ്ഞ അനുഭവമാണ് പവനന്റേത്. ആള് വയലളം സ്വദേശി പി.വി നാരായണന്‍ നായരാണ്. ചെന്നൈയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ജയകേരളം' മാസികയില്‍ ജോലി ചെയ്യുന്ന കാലത്താണ് പി.വി നാരായണന്‍ നായര്‍ക്കു സ്വന്തം പേര് നഷ്ടപ്പെട്ടത്. നായര്‍ വാല് ഇല്ലാതെ പി.വി നാരായണന്‍ എന്ന പേരുമായാണ് അദ്ദേഹം 'ജയകേരള'ത്തില്‍ വന്നത്. വയലളം പി.വി.എന്‍ നായര്‍ എന്ന പേരിലായി ലേഖനമെഴുത്ത്. അച്ചടിച്ചുവന്ന പേരു കണ്ടിട്ട് അന്നു പത്രാധിപ സമിതിയംഗമായിരുന്ന പി. ഭാസ്‌കരന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പേര് പവനന്‍ എന്നാക്കി. അതങ്ങുറച്ചു. പില്‍ക്കാലത്ത് ഉറ്റ ബന്ധുക്കള്‍ക്കേ മറ്റേ പേരറിയൂവെന്ന നിലവന്നു. അതല്ല നമ്മുടെ വിഷയം. പവനന്റെ ജീവിതത്തിലെ അത്യപൂര്‍വമായ അനുഭവം അദ്ദേഹംതന്നെ വിവരിച്ചിട്ടുണ്ട്. പത്രാധിപരും യുക്തിവാദിയും ഗ്രന്ഥകാരനും കമ്യൂണിസ്റ്റും എല്ലാമായിരുന്ന അദ്ദേഹം ഉറക്കത്തില്‍ പോലും അമേരിക്കയെ ശപിക്കുകയും അധിക്ഷേപിക്കുയും ചെയ്തിരിക്കാം. പക്ഷേ, അമേരിക്കയുടെ പഴയകാല രഹസ്യരേഖകള്‍ ഇന്നാരെങ്കിലും ആര്‍ക്കൈവില്‍ നിന്നെടുത്ത

മമ്മൂട്ടി കാണാത്ത മതിലുകള്‍

ഇമേജ്
മാധ്യമചരിത്രത്തിലോ രാഷ്ട്രീയ ചരിത്രത്തിലോ ഇക്കാര്യം രേഖപ്പെടുത്തുമോ എന്നറിയില്ല. പക്ഷേ, സ്വതന്ത്രഭാരതത്തില്‍ ആദ്യമായി പത്രത്തില്‍ അഭിപ്രായമെഴുതിയതിന്റെ പേരില്‍ ജയിലിലടക്കുന്നത് ഒരു മലയാളി പത്രാധിപരെയാണ്ഇപ്പോഴും പത്രരംഗത്ത് സജീവമായുള്ള ടി.ജെ.എസ് ജോര്‍ജ് ആണ് ആ ജയില്‍പ്പുള്ളി! ടി.ജെ.എസ് ജോര്‍ജ്  ചരിത്രകാരന്മാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍പ്പോലും കുറ്റപ്പെടുത്താനാവില്ല, ആത്മകഥയായ 'ഘോഷയാത്ര'യില്‍ ജോര്‍ജ് ഇതിന് നല്‍കിയ അപ്രാധാന്യം കണ്ടാല്‍. 35 നീണ്ട അധ്യായങ്ങളുള്ള സാമാന്യം വലിയ പുസ്തകമാണ് 'ഘോഷയാത്ര' എന്ന ഏറെ അപൂര്‍വതകളുള്ള ഗംഭീരന്‍ ആത്മകഥ. അതില്‍ ഈ ജയില്‍വാസത്തിന് പ്രത്യേകം ഒരു അധ്യായമോ ഒരു ഉപതലവാചകം പോലുമോ ഇല്ല. 'മമ്മൂട്ടി കാണാത്ത മതിലുകള്‍' എന്നൊരു അധ്യായത്തിലാണ് ജയില്‍വാസത്തെക്കുറിച്ച് പറയുന്നത്. ഏത് മമ്മൂട്ടി? നടന്‍, നമ്മുടെ സ്വന്തം മമ്മൂട്ടിതന്നെ. മമ്മൂട്ടി ജോര്‍ജിനൊപ്പം ജയിലില്‍ പോയിരുന്നുവോ? ഇല്ല, അതുകഥ വേറെ. വഴിയെ പറയാം. അറുപതുകളുടെ തുടക്കത്തിലാണ് സംഭവം. മുംബൈയില്‍ 'ഫ്രീപ്രസ് ജേണലി'ല്‍ പ്രവര്‍ത്തിക്കുകയായിരുന്നു ജോര്‍ജ്. അതിനിടെ ഇന്