പോസ്റ്റുകള്‍

Memories എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം

ഇമേജ്
എന്‍.രാജേഷ് -സ്‌നേഹവും നന്മയും വിഫലമായ ജീവിതം തീ ര്‍ത്തും അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു രാജേഷിന്റെ അവസാനം. സദാ വിളിക്കുകയും തമാശ പറയുകയും ചെയ്തിരുന്ന രാജേഷ് കുറെയായി വിളിക്കുന്നില്ലല്ലോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങോട്ടു വിളിക്കുമ്പോഴും പഴയ ചിരിയും സന്തോഷവുമില്ല. നേരില്‍ കാണുമ്പോഴും എന്തോ ഒരു അകലം. ഒടുവില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു മുന്‍പാണ് അതിന്റെ കാരണം അറിയുന്നത്. അവന്‍ മനസ്സിലും തലയിലും ആളുന്ന തീയുമായി ജീവിക്കുകയായിരിക്കുന്നു-അല്ല, മെല്ലെ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും വിവരം അറിയുമ്പോഴേക്ക് കാര്യങ്ങല്‍ കൈവിട്ടുപോയിരുന്നു. പിന്നെ, ഞാന്‍ കാണുന്നത് പ്രസ് ക്ലബ് കവാടത്തിനടുത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയ മൃതദേഹമായാണ്....  മരിക്കാന്‍ എന്തിനായിരുന്നു ഈ വാശി എന്നറിയില്ല. സമ്പാദ്യവും കുടുംബസ്വത്തുമെല്ലാം തന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിച്ചാല്‍ പിന്നെ മകനു തുടര്‍ന്നു പഠിക്കാന്‍ പണമുണ്ടാകില്ലല്ലോ എന്നു ചിന്തിച്ചിരിക്കാം. രാജേഷിന് അങ്ങനെയേ ചിന്തിക്കാന്‍ പറ്റൂ. അത്രയും നിസ്വാര്‍ത്ഥനായിരുന്നു അവന്‍. ചില്ലറ മനക്കരുത്തൊന്നും പോരല്ലോ സ്വന്തം ജീവന്‍ വെടിയാനുളള

A rare tribute by R.Rajagopal Editor, The Telegraph

ഇമേജ്
A rare tribute by R.Rajagopal Editor, The Telegraph ------------ I.V. Babu, true communist, probably the biggest admirer of The Telegraph and my friend, passed away last Friday. I thought it is my responsibility to let my colleagues know of Babu. Please do not mistake this as an obituary. I read two powerful and incisive blogs about Babu yesterday (One by senior editor NP Rajendran and the other by journalist Appukkuttan Vallikunnu). This does not even pretend to come anywhere near such tributes. Rather, these are my impressions about Babu, crystallised in less than a year. I have largely written from memory and there could be several inaccuracies and mistakes. I apologise in advance. For the typos too. It is very long but I think every journalist owes a lot to discerning readers and observers (and editors) like Babu. Please do read in full. Thank you. Rajagopal  Last summer, in the middle of the general election, the afternoon lull before the regular newsroom madness

ബി.എം കുട്ടിയുടെ ഒരു മലയാള പത്രപ്രവര്‍ത്തനബന്ധം

ബി.എം കുട്ടിയുടെ ഒരു മലയാള പത്രപ്രവര്‍ത്തനബന്ധം പാകിസ്താനില്‍ പ്രമുഖ നേതാവായി വളര്‍ന്ന നമ്മുടെ തിരൂര്‍കാരനായ ബി.എം കുട്ടി അന്തരിച്ച വിവരറിഞ്ഞപ്പോള്‍ ചില ഓര്‍മകള്‍ നുരഞ്ഞുവന്നു. കുട്ടിയെക്കുറിച്ച് 1981-ല്‍ ഞാന്‍ മാതൃഭൂമിയില്‍ ചേര്‍ന്ന കാലം മുതലേ കേള്‍ക്കുന്നുണ്ടായിരുന്നു. അതിന് ഒരു കാരണമുണ്ട്. അദ്ദേഹവുമായി നല്ല പരിചയം ഉള്ള ആളായിരുന്നു മാതൃഭൂമിയുടെ അന്നത്തെ പത്രാധിപര്‍ വി.പി രാമചന്ദ്രന്‍. അദ്ദേഹം പറഞ്ഞാണ് കുട്ടിയെക്കുറിച്ച് പലരും പലതും അറിഞ്ഞത്. പിന്നീട് ഒന്നു രണ്ടു തവണ കേരളത്തില്‍ വന്നപ്പോഴത്തെ വാര്‍ത്തകളിലൂടെ ബി.എം.കുട്ടി വീണ്ടും ഓര്‍മിക്കപ്പെട്ടു. പക്ഷേ, എനിക്ക് ബി.എം കുട്ടിയുമായി ബന്ധപ്പെടാന്‍ വേറെ ഒരു അവസരം ഉണ്ടായി. അതു പറയാം. 2011-14 കാലത്ത് ഞാന്‍ കേരള മീഡിയ അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് പ്രമുഖ പത്രപ്രവര്‍ത്തകനായ വി.പി.രാമചന്ദ്രന്റെ  ജീവചരിത്രകൃതി പ്രസിദ്ധപ്പെടുത്തിയിരുന്നു. എനിക്കു മുന്‍പ് പത്തു വര്‍ഷം അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്നു വി.പി.ആര്‍. അങ്കിത ചീരക്കാതില്‍ എന്ന വിദ്യാര്‍ത്ഥിനി വി.പി.ആറുമായി ദീര്‍ഘമായി സംസാരിച്ച് ഇംഗ്ലീഷിലെഴുതിയതായിരുന്നു.  രചന എന്റെ കൈയില്

1977-2019 ചരിത്രം തിരിഞ്ഞു നടക്കുമ്പോള്‍

എന്‍.പി രാജേന്ദ്രന്‍ കന്നിവോട്ട് ചെയ്ത തിരഞ്ഞെടുപ്പ് ആയാണ് ഞാന്‍ 1977-ലെ പൊതു തിരഞ്ഞെടുപ്പിനെ ഓര്‍ക്കേണ്ടത്. 23ാം വയസ്സിലാണ് കന്നിവോട്ട് വന്നത്. അക്കാലത്തു വോട്ടവകാശം കിട്ടുന്നത് 21 ാം വയസ്സിലാണ്. അടിയന്തരാവസ്ഥ കാരണം ലോക്‌സഭയുടെ കാലാവധി ഒരു വര്‍ഷം നീട്ടിയ വകയില്‍ അങ്ങനെയും നീണ്ടു. കന്നിവോട്ടല്ല, പ്രശ്‌നം അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥ അവസാനിപ്പിച്ച തിരഞ്ഞെടുപ്പ് എന്നതാണ് 1977-ലെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം-എനിക്കെന്നല്ല, ഈ രാജ്യത്തിനാകെയും. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ രാജ്യം പിന്നിട്ട അത്യപൂര്‍വമായ, ഏറ്റവും ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പ് എഴുപത്തേഴിലേതാണ്. അതുപോലൊന്നു ഒരുപക്ഷേ, ഇനിയും നൂറുവര്‍ഷം പിന്നിട്ടാലും ഉണ്ടാവണമെന്നില്ല. തിരഞ്ഞെടുപ്പിലൂടെ ഒരു ഏകാധിപത്യഭരണകൂടത്തെ പിഴുതെറിയാന്‍ 1977-ലെ ഇന്ത്യക്കല്ലാതെ ലോകത്തൊരു രാജ്യത്തിനും കഴിഞ്ഞതായി കേട്ടിട്ടില്ല. ഇനി കഴിയുമെന്നു തോന്നുന്നുമില്ല. ആ തിരഞ്ഞെടുപ്പില്‍ വെറുതെ ഒരു കന്നിവോട്ട് ചെയ്യുകയല്ല, അടിയന്തരാവസ്ഥാ ഭരണകൂടത്തിനെതിരെ പ്രസംഗപ്രചാരണവും വോട്ടുപിടിത്തവും നടത്തിയാണ് കന്നിവോട്ട് ചെയ്തത്. ചെറിയ കാര്യമല്ല എന്നിപ്പോള്‍ ഓര്‍ക്കുന്നു.

സൗഹൃദങ്ങള്‍ സമ്പാദ്യമാക്കിയ കെ.പി കുഞ്ഞിമൂസ

ഇമേജ്
വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍, ലേഖനങ്ങള്‍ ഇത്രയധികം എഴുതിയ മറ്റൊരാളില്ല. അദ്ദേഹം ആറായിരം വ്യക്തികളെക്കുറിച്ച് മരണശേഷമുള്ള അനുസ്മരണങ്ങള്‍ എഴുതിയതായി മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടു. അവിശ്വനീയംതന്നെ. അരനൂറ്റാണ്ടു കാലം വര്‍ഷം തോറും നൂറും നൂറ്റമ്പതും കുറിപ്പുകള്‍ എഴുതിയാലേ ഈ എണ്ണം തികക്കാനാവൂ. അപരിചിതരെക്കുറിച്ചുള്ള ചരമറിപ്പോര്‍ട്ടുകളല്ല അവ. അദ്ദേഹത്തിന്റെ അസൂയാര്‍ഹമായ സൗഹാര്‍ദ്ദ ബന്ധങ്ങളുടെ തെളിവാണ് ഈ രചനകള്‍. പരിചയപ്പെടുന്നവരെക്കുറിച്ചെഴുതാന്‍ അദ്ദേഹം ആള്‍ മരിക്കുന്നതു വരെ കാത്തുനില്‍ക്കാറില്ല! കാലിക്കറ്റ് ടൈംസ് പത്രത്തില്‍ അറുനൂറോളം വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കതും ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ളതായിരുന്നു. അതൊരു സര്‍വകാല റെക്കോഡ് തന്നെയാണ്, സംശയമില്ല.  അനുസ്മരണം / എന്‍.പി രാജേന്ദ്രന്‍  ഒരാഴ്ച മുമ്പ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലെ ഒരു തെരഞ്ഞെടുപ്പ് അനുഭവം എഴുതിത്തരണമെന്ന് ആവശ്യപ്പെടാനാണ് വിളിച്ചത്. തത്മമയം പത്രത്തില്‍ അങ്ങനെയൊരു പംക്തി പലരെക്കൊണ്ടും എഴുതിക്കുന്നുണ്ടായിരുന്നു. എന്തെഴുതാന്‍ പറഞ്ഞാലും

ഇല്ല, ടോംസിനെ ഞങ്ങള്‍ക്ക് മറക്കാനാവില്ല

ഇമേജ്
കാര്‍ട്ടൂണ്‍ എന്നു കേട്ടാല്‍ പുതുതലമുറയുടെ മനസ്സില്‍ വരുന്ന ചിത്രം എന്താണ്? എന്തായാലും എന്റെ തലമുറയുടെ മനസ്സില്‍ വരുന്ന ചിത്രമല്ലതന്നെ. രാഷ്ട്രീയകാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടക്കുന്ന ഹാളിലേക്ക് ഒരു സംഘം കൊച്ചുകൂട്ടുകാര്‍ കയറിവന്നപ്പോഴത്തെ പ്രതികരണം ഓര്‍മ വരുന്നു. രാഷ്ട്രീയകാര്‍ട്ടൂണുകള്‍ നോക്കി ഒന്നും തിരിയാത്ത മട്ടില്‍ അവര്‍ പരസ്പരം നോക്കുകയും എന്തോ അടക്കം പറഞ്ഞു ഇറങ്ങിപ്പോകുകയും ചെയ്തു. കാര്‍ട്ടൂണ്‍ എന്നു നാം പഴഞ്ചന്മാര്‍ പറയുന്ന സാധനമല്ല അവരുടെ കാര്‍ട്ടൂണ്‍. അത് ചാനലുകളില്‍നിന്നും സി.ഡി.കളില്‍നിന്നും ജീവനോടെ ചാടിവരുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കഥകളാണ്. അവിടെ മാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്നു. ഇന്നലെ കൊച്ചുകുട്ടികള്‍ ചാനല്‍സ്‌ക്രീനില്‍ കാണാന്‍ തിരക്കുകൂട്ടിയ ജംഗ്ള്‍ബുക്കിന് ചിലപ്പോള്‍ ഇന്ന് കാഴ്ചക്കാര്‍ ഇല്ലെന്നുവന്നേക്കും. സാങ്കേതികവിദ്യയില്‍ ദിനംപ്രതി വിപ്ലവങ്ങള്‍ നടക്കുമ്പോള്‍ കാര്‍ട്ടൂണുകളില്‍ നിന്ന് സങ്കീര്‍ണ വീഡിയോ ഗെയിമുകളിലേക്ക് പുതുതലമുറ പുരോഗമിക്കുകയാവും. അപ്പോഴാണ് നാം, ഒരു മാറ്റവുമില്ലാതെ അരനൂറ്റാണ്ടുകാലം ജീവിച്ച ബോബനെയും മോളിയെയും കുറിച്ച് പറയുന്നത്. ഒരു മാറ്

എന്‍.വി:അപൂര്‍വ പത്രാധിപര്‍

ഇമേജ്
വലിയ ഭാഷാപണ്ഡിതനും വൈയാകരണനും ഗവേഷകനും കവിയും പ്രകൃതിസംരക്ഷണപ്രവര്‍ത്തകനും ചിന്തകനും നിരൂപകനും രാഷ്ട്രീയനിരീക്ഷകനുമെല്ലാമായാണ് എന്‍.വി.കൃഷ്ണവാരിയരെ കേരളം ഓര്‍ക്കുന്നുണ്ടാവുക. എന്നാല്‍, ഇതിനോളമോ ഇതിനേക്കാള്‍ വലുതായോ എന്‍.വി. ഒരു പത്രപ്രവര്‍ത്തകനായിരുന്നു, പത്രാധിപരായിരുന്നു.  പക്ഷേ, ഈ ജന്മശതാബ്ദിവേളയില്‍പ്പോലും, കേരളത്തില്‍ പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച ലിറ്റററി എഡിറ്ററായി അദ്ദേഹത്തെ വേണ്ടത്ര അടയാളപ്പെടുത്തിയതായി തോന്നുന്നില്ല. എന്‍.വി. തൊഴില്‍ജീവിതം ആരംഭിക്കുന്നത് പത്രപ്രവര്‍ത്തകനായാണ്, ജീവിതം അവസാനിക്കുമ്പോഴും അതായിരുന്നു. ഇതിനിടയിലുള്ള ദീര്‍ഘകാലം, ഹ്രസ്വ ഇടവേള മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം പത്രാധിപത്യത്തിന്റെ പല തലങ്ങളില്‍ മേഖലകളില്‍ അതുല്യമാതൃകകള്‍ക്ക് രൂപം നല്‍കുകയായിരുന്നു. രാവിലെ പത്തിനുതുടങ്ങി അഞ്ചിന് അവസാനിക്കുന്ന ഒരു പണിയായിരുന്നില്ല അദ്ദേഹത്തിന് പത്രപ്രവര്‍ത്തനം. എന്‍.വി.യിലെ ഗവേഷകനും അധ്യാപകനും സാഹിത്യകാരനും ശാസ്ത്രാന്വേഷിയും എല്ലാം എന്‍.വി.യിലെ പത്രപ്രവര്‍ത്തകനില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളിലും പംക്തിരചനകളിലുമെല്ലാം ഈ ബഹുമുഖവ്യക്തിത്വം പ്ര

ഇല്ലിക്കുന്നിന്റെ ഓര്‍മകള്‍

ഇമേജ്
ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. ഒരു ബി.ഇ.എം. സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഫോട്ടോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. മിഷന്റെ ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മലബാര്‍ ചിത്രങ്ങളിലൊന്ന്. പക്ഷേ, ഈ കെട്ടിടത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് തലശ്ശേരിയിലെ ഇല്ലിക്കുന്നിലുള്ള കെട്ടിടമാണ്.  അതാണ് എന്റെ ആദ്യത്തെ വിദ്യാലയം ! ബി.ഇ.എം. എല്‍.പി.സ്‌കൂള്‍ ഇല്ലിക്കുന്നു.  1960-64 കാലത്ത് നാലാം ക്ലാസ് വരെ പഠിച്ച വിദ്യാലയം. ഇല്ലിക്കുന്നിന്റെ പ്രശസ്തി ഞാന്‍ അവിടെ പഠിച്ചു എന്നതല്ല ! മലയാള പത്രപ്രവര്‍ത്തനത്തിന്റെ തുടക്കക്കാരനും മറ്റ് പലതുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധീകരിച്ചിരുന്നത് ഇവിടെ താമസിച്ചാണ്. പല മങ്ങിയ ഓര്‍മകള്‍ ഈ പ്രൈമറി സ്‌കൂള്‍ കാലവുമായി ബന്ധപ്പെട്ട് എനിക്കുണ്ട്. കുട്ടിയായിരുന്നപ്പോള്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ചൊന്നും അറിഞ്ഞേ ഇല്ല. അന്നില്ലാത്ത ഒരു അറിവുകൂടി ഈയിടെ വീണുകിട്ടി. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍മാരില്‍ ഒരാള്‍ കേരളം മറക്കാന്‍ പാടില്ലാത്ത, നമ്മുടെ നവോത്ഥാനനായകരില

പച്ചക്കുതിര മാസിക അഭിമുഖം

പച്ചക്കുതിര മാസിക പ്രതിനിധി ജീവന്‍ ജോബ് തോമസ് ഞാനുമായി നടത്തിയ അഭിമുഖം ആഗസ്ത് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത് വായിക്കാന്‍ ചുവടെ ചേര്‍ത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://play.google.com/books/reader?printsec=frontcover&output=reader&id=N_kEBgAAAEAJ&pg=GBS.PA0 https://play.google.com/books/reader?printsec=frontcover&output=reader&id=N_kEBgAAAEAJ&pg=GBS.PA0

വി.ആര്‍.ജി.: ആഘോഷമായ ജീവിതം, വേദനയോടെ വിട

ഇമേജ്
എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോഴാണ് കോഴിക്കോ ട്ട്നിന്ന്  പ്രസ് ക്ലബ്ബ് പ്രസിഡന്റ്  കമാല്‍ വരദൂറിന്റെ വിളി വരുന്നത്.-വിയാര്‍ജി മരിച്ചു. ഞെട്ടിപ്പിക്കുന്നതായിരുന്നുവെങ്കിലും  അത് അവിശ്വസനീയമായിരുന്നില്ല. ആഴ്ചയിലൊരിക്കലെങ്കിലും ഫോണ്‍ ചെയ്യുന്ന, വിളിച്ചാല്‍ പത്തും ഇരുപതും മിനിട്ട്  സംസാരിക്കുന്ന ആ മനുഷ്യന്‍ ഒരു മാസമെങ്കിലുമായി വിളിച്ചിട്ടില്ല. അത് തിരിച്ചറിഞ്ഞ് പത്തു ദിവസ  ത്തിനിടയില്‍ നാലു വട്ടമെങ്കിലും ഞാന്‍ അങ്ങോട്ടു  വിളിക്കുന്നുണ്ട്. നോ റെസ്‌പോണ്‍സ്. ഒരിക്കല്‍പ്പോലും തിരിച്ചുവിളിച്ചിട്ടില്ല. അതൊരിക്കലും സംഭവിക്കാത്തതാണ്. എന്തോ അപകടമുണ്ട്, ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. കിഡ്‌നി അസുഖം കാരണം കൊച്ചിയിലാണെന്നും ആരും കാണാന്‍ ചെല്ലുന്നത് ഇഷ്ടമില്ല എന്നുമാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരം. എങ്കിലും ഇത്ര മോശം വാര്‍ത്ത, ഇത്ര വേഗം കേള്‍ക്കേണ്ടിവരും എന്ന് ഓര്‍ത്തിരുന്നില്ല. ആ യാദൃച്ഛികതയും എന്നെ അമ്പരപ്പിച്ചു-    ആ ദുരന്തവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ രാജഗോപാല്‍ മരിച്ചുകിടക്കുന്ന പി.വി.എസ് ആസ്പത്രിക്കടുത്ത്  എത്തിക്കഴിഞ്ഞിരുന്നു. കയറിച്ചെല്ലുമ്പോള്‍ റിസപ്ഷനില്‍ ഉള്ള

ആദ്യ ഹാസ്യചിത്രകാരനും ആദ്യ ആക്ഷേപഹാസ്യസാഹിത്യകാരനും

ഇമേജ്
കാരിക്കേച്ചറുകളില്‍ നിന്നാണ് കാര്‍ട്ടൂണ്‍ എന്ന കലാരൂപം വികാസം പ്രാപിച്ചെത്തിയതെന്ന് യൂറോപ്യന്‍ ചിത്രകലാചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാരിക്കേച്ചറുകള്‍ ഇറ്റലിയിലെ ചിത്രകാരന്മാരുടെ സംഭാവനയാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. 'കാരികേര്‍' എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം അതിശയോക്തി ചേര്‍ക്കുക എന്നത്രെ. വ്യക്തികളെ, അവരുടെ ഏതെങ്കില്‍ അവയവമോ ശരീരഭാഗമോ ഉള്ളതിലും വലുതാക്കി ചിത്രീകരിച്ച് പരിഹസിക്കുന്നതാണ് കാരിക്കേച്ചര്‍ അക്കാലത്തും. ചിത്രകലയുടെ ഭാഗം തന്നെയായിരുന്നു അതും. ലിയോനാര്‍ഡോ ഡാ വിന്‍സി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം ചിത്രങ്ങള്‍ വരച്ചിരുന്നു.  ഇത് കാലം 1700-1700. കാര്‍ട്ടൂണിങ്ങിന്റെ സുവര്‍ണകാലമായിരുന്നു 1770-1830  എന്നാണ് കാര്‍ട്ടൂണ്‍ മ്യൂസിയം അവരുടെ വെബ്‌സൈറ്റിലെ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളം അച്ചടി തന്നെ ഈ പറഞ്ഞ കാലത്ത് ഏതാണ്ട് ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. മലയാളലിപിയിയിലുള്ള ആദ്യത്തെ സമ്പുര്‍ണ്ണപുസ്തകമായ സംക്ഷേപവേദാര്‍ഥം 1772 ല്‍ റോമിലാണല്ലോ അച്ചടിക്കുന്നത്. 1847ല്‍ മാത്രമാണ് നമ്മുടെ ആദ്യപത്രം ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുറത്തിറ