പോസ്റ്റുകള്‍

Visheshalprathi എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിയമത്തിന്റെ വഴി പെരുവഴി

ഇമേജ്
നിയമത്തിന്റെ വഴി പെരുവഴി വിശേഷാല്‍പ്രതി # ഇന്ദ്രന്‍ Published: Oct 29, 2016, 10:44 PM IST T-   T   T+ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന ഉറച്ച വിശ്വാസമായിരുന്നു ഉമ്മൻചാണ്ടിക്ക്. നീതി കിട്ടാം, കിട്ടാതിരിക്കാം, ശിക്ഷിക്കാം ശിക്ഷിക്കാതിരിക്കാം. വഴിമധ്യേ കേസിന്റെ കഥ കഴിക്കാമെങ്കിൽ അതുമാകാം. നിയമത്തിന്റെ വഴിയെ പോയവൻ പെരുവഴിയിലായെന്നും വരാം. എങ്കിലും നിയമത്തെ എടുത്തുപന്താടിയ താൻ ഇങ്ങനെ നിയമത്തിന്റെ പെരുവഴിയിലാകുമെന്ന് ഓർത്തതല്ല ഉമ്മൻചാണ്ടി.  തന്റെ ഭാഗം കേൾക്കാതെയാണ് തനിക്കെതിരെ വിധിച്ചതെന്നാണ് ഉമ്മൻചാണ്ടി സങ്കടപ്പെടുന്നത്. തന്റെ ഭാഗം പറയാൻ താൻ അങ്ങോട്ടുപോകേണ്ടതില്ലെന്നും ഭാഗം കേൾക്കാൻ കോടതി പുതുപ്പള്ളിയിലേക്കോ തിരുവന്തോരത്തേക്കോ ടാക്സി പിടിച്ചുവരുമെന്നും ധരിച്ചിരുന്നോ എന്നറിയില്ല. എന്തായാലും വന്നില്ല. ഹാജരാകാഞ്ഞ പ്രതിയെ(അല്ല വെറും എതിർകക്ഷി മാത്രമോ?) പിടികൂടാൻ പോലീസ് വരാഞ്ഞത് കേസ് സിവിലായതുകൊണ്ടാവണം. അപ്പോൾ എന്തുകൊണ്ട് കേസ് സിവിലായി എന്ന ചോദ്യവും ഉദ്ഭവിക്കുന്നുണ്ട്. ചോദിക്കാൻ തുടങ്ങിയാൽ ചോദ്യങ്ങൾ തീരില്ല, അത്രയേറെയുണ്ട്.  ഒരു മുഖ്യമന്ത്രി എതിർകക്ഷിയായുള്

ബാലന്‍ വെറുമൊരു ബാലന്‍...

ഇമേജ്
അട്ടപ്പാടിയില്‍ നാലു കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിച്ചെന്ന് പ്രതിപക്ഷാംഗം പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ കക്ഷിരാഷ്ട്രീയം കാണുക എന്നതാണ് നമ്മുടെ പരമ്പരാഗതരീതി. രാഷ്ട്രീയം എന്നുപറഞ്ഞാല്‍ പാര്‍ട്ടിക്കാരുടെ പന്തുതട്ടിക്കളി തന്നെ.  അട്ടപ്പാടിയില്‍ നാലു കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിച്ചെന്ന് പ്രതിപക്ഷാംഗം പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ കക്ഷിരാഷ്ട്രീയം കാണുക എന്നതാണ് നമ്മുടെ പരമ്പരാഗതരീതി. രാഷ്ട്രീയം എന്നുപറഞ്ഞാല്‍ പാര്‍ട്ടിക്കാരുടെ പന്തുതട്ടിക്കളി തന്നെ. അതായത് ഞാന്‍ യോഗ്യന്‍, എന്റെ പാര്‍ട്ടിക്കാര്‍ അതിയോഗ്യര്‍... തെറ്റുപറ്റാത്ത മഹാത്മാക്കള്‍. എതിര്‍മുന്നണിക്കാര്‍ അയോഗ്യര്‍. അട്ടപ്പാടിയില്‍ ശിശുമരണം മുമ്പുനടന്നത് യു.ഡി.എഫ്. നയഫലം. ഇനി നടന്നാല്‍ അതും യു.ഡി.എഫ്. നയഫലം. എ.കെ. ബാലന്‍ വകുപ്പിന്റെ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത നിമിഷം എന്തുകൊണ്ട് സര്‍വ ആദിവാസിക്കുഞ്ഞുങ്ങളും ചാനല്‍ പരസ്യങ്ങളില്‍ കാണുന്ന തരം ഹൈബ്രീഡ് തടിയന്‍ കുഞ്ഞുങ്ങളാവാഞ്ഞത് എന്നാവണം ചോദ്യകര്‍ത്താവായ പ്രതിപക്ഷാംഗം ചോദിക്കാതെ ചോദിച്ചത്. രാഷ്ട്രീയക്കുനുഷ്ടുള്ള ചോദ്യം ചോദിച്ചാല്‍ രാഷ്ട്രീയംവിട്ട് കാര്യംപറയാന്‍ വേറെ

തമ്മില്‍ഭേദം ഏത് തൊമ്മന്‍?

ഇമേജ്
നമുക്ക് ഗുണമൊന്നുമില്ലെങ്കില്‍ പിന്നെ എന്തിനെടേ പാര്‍ട്ടിക്ക് അധികാരം എന്നുചോദിക്കുന്നവര്‍ക്കാണ് മിക്ക പാര്‍ട്ടികളിലും ഭൂരിപക്ഷം. നമുക്ക് എന്നത്, എനിക്കും എന്റെ കുടുംബത്തിനും എന്നുവേണം വായിക്കാന്‍ . ഇ.പി. ജയരാജന്റെ രാജി ഒരു സര്‍വകാലറെക്കോഡാണ്. ജീവിതത്തിലാദ്യമായി മന്ത്രിപ്പണി കിട്ടിയിട്ട് ഇത്രയും ചുരുങ്ങിയ നാള്‍കൊണ്ട് ഇങ്ങനെയൊരു പണിയൊപ്പിച്ച് ഇറങ്ങിപ്പോകേണ്ടിവന്ന വേറെ ആളില്ല. സ്ഥാനമേറ്റ് രണ്ടുദിവസവും ഇരുപതു ദിവസവുമൊക്കെമാത്രം മന്ത്രിസ്ഥാനത്തിരുന്നവരുണ്ട്. പക്ഷേ, അവരുടെയെല്ലാം രാജി രാഷ്ട്രീയകാരണങ്ങളാലായിരുന്നു. മന്ത്രിയായി അഞ്ചുമാസം തികയും മുമ്പേ ഈ ബഹുമതി നേടിയയാള്‍ ചെറിയ പുള്ളിയുമല്ല. മന്ത്രിസഭയിലെ രണ്ടാമനാണ്. ആദര്‍ശാത്മകരാഷ്ട്രീയം ഇപ്പോഴും അവശേഷിക്കുന്ന ഒരു പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിക്കാരനാണ്. ജനം ആശയക്കുഴപ്പത്തിന്റെ പടുകുഴിയില്‍ വീണിരിക്കയാണ്. എഴുന്നേറ്റുവരാന്‍ കുറച്ചു സമയമെടുക്കും. എന്തൊരു കലികാലം! യു.ഡി.എഫ്. മന്ത്രിസഭയായിരുന്നു ഭേദം എന്നുപറയാന്‍ ചിലര്‍ക്ക് ഇപ്പോള്‍ നാവുപൊങ്ങുന്നു. തീര്‍ച്ചയായും യു.ഡി.എഫ്. ഉണ്ടാക്കിയ ഇനം ചീത്തപ്പേരുകള്‍ ഉണ്ടാക്കാന്‍ എല്‍.ഡി.എഫുകാര്‍ പ

തോറ്റചരിത്രം കേട്ടിട്ടില്ല

ഇമേജ്
സ്വാശ്രയകോളേജുകളിലെ ഫീസ് കുറയ്ക്കാന്‍ വേണ്ടിയായിരുന്നു യു.ഡി.എഫിന്റെ സമരം. പഴയ കെ.എസ്.യു. കാലം മുതലുള്ള എല്ലാ സമരങ്ങളുംപോലെ ഇതും ഐതിഹാസികസമരം തന്നെ. സമരം യു.ഡി.എഫ്. വകയായിരുന്നുവെങ്കിലും ഫലത്തില്‍ എല്ലാം കോണ്‍ഗ്രസ് വകയാണ് ഈയിടെയായി. സമരം ഉശിരനായിരുന്നു എന്നു പറയാതെ വയ്യ. ഭേദപ്പെട്ട നിലയില്‍ നല്ലൊരു വിഭാഗം ഖദര്‍ധാരികള്‍ക്ക് ലാത്തിയടി വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞു. ഇക്കാലത്തും ഇതിനൊക്കെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വരുന്നുണ്ട് എന്നതുതന്നെ വലിയ കാര്യം. ലാത്തിയടി വേണ്ടത്ര കിട്ടാത്തയിടങ്ങളില്‍ കുപ്പിയിലാക്കിക്കൊണ്ടുവന്ന ചുവപ്പുമഷി ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചാനലുകളില്‍ ഒരു വര്‍ണപ്പൊലിമയ്ക്ക് ചെയ്തതാവും. തെറ്റുപറഞ്ഞുകൂടാ. എന്തായാലും സമരം വിജയമായിരുന്നു എന്നാണ് പാര്‍ട്ടിയും മുന്നണിയും വിലയിരുത്തിയിരിക്കുന്നത്. ഫീസ് കുറഞ്ഞില്ലെങ്കിലെന്ത്? സമരം വിജയിച്ചില്ലേ, അതുമതി. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ സന്നദ്ധമാണെന്ന് ചില മാനേജ്‌മെന്റുകള്‍ പ്രസ്താവിച്ചതുതന്നെ സമരത്തിന്റെ ശക്തി കാരണമാണല്ലോ. സംശയമില്ല. മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാറിനെ വലിയ ഭയമൊന്നുമില്ല. അതുപോലെയാണോ യു.ഡി.എഫ

തോന്നലാണെന്നും തോന്നി

ഇമേജ്
ഈ ചാനലുകാര്‍ ഭയങ്കരപുള്ളികളാണെന്ന് അറിയാത്തവരില്ല. വാര്‍ത്തയുണ്ടാക്കാന്‍വേണ്ടി അക്കൂട്ടര്‍ വിമാനം തട്ടിയെടുത്തതായും സ്‌ഫോടനം നടത്തിയതായും ഒക്കെ കേട്ടിട്ടുണ്ട്. സിനിമയിലും നോവലിലുമൊക്കെയാണെന്നയുള്ളൂ. യഥാര്‍ഥലോകത്തില്‍ അതൊക്കെ വലിയ പൊല്ലാപ്പാണ്. ചില്ലറ വേലത്തരങ്ങളൊക്കെ ചെയ്‌തെന്നിരിക്കും. ഏറ്റം വന്നാലിത്ര വരാമോ എന്നു ചോദിച്ചതുപോലെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ആളെ വാടകയ്‌ക്കെടുക്കുമോ ഏതെങ്കിലും ചാനലുകാരന്‍? വാര്‍ത്തയ്ക്കു പിറകെ പോകാന്‍ ഓട്ടോറിക്ഷ വാടകയ്‌ക്കെടുക്കാന്‍ കാശില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കൂലിക്ക് ആളെ വാടകയ്‌ക്കെടുക്കുന്നത്! സംഭവിക്കാറുള്ളത് നേരേ തിരിച്ചാണ്. വാര്‍ത്തയില്‍ കേറിപ്പറ്റാനുള്ള  സാധ്യതയുണ്ടെങ്കില്‍ എന്തു ചെയ്യാനും മടിക്കാത്തവര്‍ മിക്ക പാര്‍ട്ടികളിലും ഇഷ്ടംപോലെയുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിന്റെ കാര്യം പ്രത്യേകം പറയേണ്ട. ബസ്സിന് കല്ലെറിയുന്നതുപോലും ചാനലുകാരെ വിവരമറിയിച്ചാണ്. പ്രകടനം അക്രമാസക്തമാകുന്നത് ചാനല്‍വണ്ടികള്‍ സ്ഥലത്തെത്തി എന്നുറപ്പായ ശേഷമാണ്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നതാണോ പിന്നെ ചാനലുകാരെയും ഫോട്ടോഗ്രാഫര്‍മാരെയും അറിയിക്കാതെ സ്വകാര്യമായി ച

വധശിക്ഷ വേ(ണ്ട)ണം

ഇമേജ്
ഏത് പൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലില്‍ ചെന്നുപതിക്കുമെന്നത് ഒരു പൊതുനിയമമായിട്ടുണ്ടല്ലോ. ഗോവിന്ദച്ചാമിയും സി.പി.എമ്മിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ് . ഗോവിന്ദച്ചാമിയെ തൂക്കേണ്ട എന്നു തീരുമാനിച്ചത് സുപ്രീം കോടതിയൊന്നുമല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നു തോന്നിപ്പോകും ചില ധാര്‍മികരോഷ വികാരജീവികളുടെ പ്രകടനങ്ങള്‍ കണ്ടാല്‍. തൂക്കിക്കൊല്ലുന്നില്ല എന്നു മാത്രമല്ല, ഗോവിന്ദച്ചാമിയെ പദ്മശ്രീയോ മറ്റോ കൊടുത്ത് ആദരിക്കുകയും ചെയ്തു എന്നും തോന്നിപ്പിക്കുന്നതാണ് പൊതുജനരോഷം. ജനത്തെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ചാമിയെപ്പോലുള്ളവരെ കൈയില്‍കിട്ടിയാല്‍ ചിലപ്പോള്‍ മഹാത്മാഗാന്ധിയും ഹിംസാവാദിയായെന്നുവരും. ഏത് പൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലില്‍ ചെന്നുപതിക്കുമെന്നത് ഒരു പൊതുനിയമമായിട്ടുണ്ടല്ലോ.  ഗോവിന്ദച്ചാമിയും സി.പി.എമ്മിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പാര്‍ട്ടി ഒരു നയവും നിലപാടുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വേണ്ടിയാണ് 2013ല്‍ ഇങ്ങനെ തീരുമാനിച്ചത് എന്നൊന്നും പറഞ്ഞേക്കരുതേ... ഗോവിന്ദച്ചാമിയുടെ കേസ് വിധിയാകുംമുമ്പേ, പാര്‍ട്ടിയുടെ

മൗനം സുധീരം വാചാലം

ഇമേജ്
  സൂര്യനുകീഴെയുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള അറിവും  അവകാശവുമുള്ളവരാണ് നേതാക്കന്മാര്‍. സൂര്യനുമുകളിലുള്ളതിനെക്കുറിച്ചും പറയും. ടി. പത്മനാഭന്റെ ചെറുകഥമുതല്‍ ജി. സുധാകരന്റെ കവിതവരെ എന്തിനെക്കുറിച്ചും പറയും. പക്ഷേ, എന്തുചെയ്യാം, ചില നേരങ്ങളില്‍ ചില മനിതര്‍ക്ക് കെ. ബാബുവിനെക്കുറിച്ച് ഒന്നും പറയാന്‍പറ്റില്ല. അഞ്ചുവര്‍ഷക്കാലം യു.ഡി.എഫ്. ഭരണത്തെ സകലവിധത്തിലും സമ്പന്നവും അര്‍ഥവത്തുമാക്കിയ ഒരു മഹാത്മാവാണ് കെ. ബാബു. ത്യാഗിയാണ്, മദ്യം നാക്കുകൊണ്ടുപോലും തൊടില്ല. ഇത്തരം ത്യാഗിവര്യന്മാരെയാണ് കോണ്‍ഗ്രസ് എപ്പോഴും എക്‌സൈസ് വകുപ്പ് ഏല്പിക്കാറുള്ളത്. ഗാന്ധിയന്‍പാര്‍ട്ടിയായതുകൊണ്ട് മദ്യവകുപ്പ് മറ്റ് അധാര്‍മികപാര്‍ട്ടികളെ ഏല്പിക്കാറേയില്ല. ഇടയ്‌ക്കൊരു ശ്രീനാരായണീയനെ ഏല്പിച്ചിരുന്നു. ഗാന്ധിയും ഗുരുവും തമ്മില്‍ ഇക്കാര്യത്തില്‍ ഭേദമില്ല. വിദ്യാഭ്യാസംപോലുള്ള വൃത്തികെട്ട വകുപ്പാകട്ടെ ആറുപതിറ്റാണ്ടെങ്കിലുമായി കോണ്‍ഗ്രസ്സുകാര്‍ തൊട്ടിട്ടില്ല. 2011ല്‍ ഉമ്മന്‍ചാണ്ടി തിരഞ്ഞുപിടിച്ച് കെ. ബാബുവിനെ എക്‌സൈസ് വകുപ്പ് ഏല്‍പ്പിച്ചത് എന്തിനെന്ന് വി.എം. സുധീരനുപോലും പിടികിട്ടിക്കാണില്ല. ഘട്ടംഘട്ടമായി സ

ഡോഗ്‌സ് ഓണ്‍ കണ്‍ട്രി

ഇമേജ്
ചില വക്കീലന്മാര്‍ വാദിച്ചുവാദിച്ച് സ്വന്തംകക്ഷിയെ കുളത്തിലിറക്കും. കേരളത്തിലിറങ്ങിയാല്‍ പട്ടികടിക്കുമെന്ന വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചാല്‍ വിനോദസഞ്ചാരികള്‍ വരാതാവുകയല്ലേ ചെയ്യുക? പട്ടികള്‍ക്ക് വിനോദസഞ്ചാരിയെ തിരിച്ചറിയാനുള്ള കഴിവുണ്ടോ? അവരെയും ഓടിച്ചിട്ടു കടിക്കില്ലേ? അറിഞ്ഞുകൂടാ. കേരളത്തിലെ തെരുവുപട്ടികള്‍ക്കുവേണ്ടി വാദിക്കാന്‍ രാജ്യത്തിലെതന്നെ വലിയ അഭിഭാഷകന് വക്കാലത്തുണ്ട്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ കൊണ്ടുവന്ന് കീശ വീര്‍പ്പിക്കാന്‍ നോക്കുന്ന ടൂറിസം കമ്പനികള്‍ കാശുകൊടുത്താണ് പട്ടികടിയെക്കുറിച്ചുള്ള വാര്‍ത്ത എഴുതിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു പ്രശാന്ത് ഭൂഷണ്‍. ചില വക്കീലന്മാര്‍ വാദിച്ചുവാദിച്ച് സ്വന്തംകക്ഷിയെ കുളത്തിലിറക്കും. കേരളത്തിലിറങ്ങിയാല്‍ പട്ടികടിക്കുമെന്ന വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചാല്‍ വിനോദസഞ്ചാരികള്‍ വരാതാവുകയല്ലേ ചെയ്യുക? പട്ടികള്‍ക്ക് വിനോദസഞ്ചാരിയെ തിരിച്ചറിയാനുള്ള കഴിവുണ്ടോ?  അവരെയും ഓടിച്ചിട്ടു കടിക്കില്ലേ? അറിഞ്ഞുകൂടാ. പട്ടിവിഷയത്തിലും കോഴയുണ്ട്. പേപ്പട്ടിവിഷത്തിനുള്ള മരുന്നിന്റെ വലിയ വിപണി കേരളമാണ് എന്നൊരു

ബാറിന്മേല്‍ക്കളി തുടരും

ഇമേജ്
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               

എന്തെല്ലാം പരീക്ഷണങ്ങൾ...

ഇമേജ്
എങ്ങനെ സമദൂരം പാലിക്കും? പിറകോട്ട് ഓടി രക്ഷപ്പെേടണ്ടി വരുമോ? എല്ലാവരും നിന്നേടത്തുതന്നെ നിൽക്കണമെന്നു കല്പന പുറപ്പെടുവിക്കാൻ നമുക്ക് അധികാരവുമില്ല. പ്രശ്നമായി. സമദൂരം കോലുവെച്ചളന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യു.ഡി.എഫുമായുള്ള അകലം ചരല്‍ക്കുന്നില്‍ തിട്ടപ്പെടുത്തിയതാണല്ലോ. ആ അളവും കൊണ്ട് ഇടത്തോട്ടു നീങ്ങിയപ്പോഴാണ് യു.ഡി.എഫ്. ദൂരം അതേപടി ഇവിടെ അളന്നെടുക്കാന്‍ പറ്റില്ലെന്നു മനസ്സിലായത്. കാരണം, നേരത്തേ നിന്നേടത്തുനിന്ന് ഇങ്ങോട്ടുനീങ്ങിയിരിക്കുന്നു. എങ്ങനെ സമദൂരം പാലിക്കും? പിറകോട്ട് ഓടി രക്ഷേെപ്പടണ്ടി വരുമോ? എല്ലാവരും നിന്നേടത്തുതന്നെ നില്‍ക്കണമെന്നു കല്പന പുറപ്പെടുവിക്കാന്‍ നമുക്ക് അധികാരവുമില്ല. പ്രശ്‌നമായി. ഒരു പരിഹാരമുണ്ട്. ബാര്‍ സ്ഥാപിക്കുമ്പോള്‍ പ്രയോഗിക്കുന്ന വിദ്യ ഇവിടെയും ആവാം. മദ്യശാലയുടെ നിശ്ചിതപരിധിയില്‍ സ്‌കൂളോ പള്ളിയോ അമ്പലമോ പാടില്ല. ബാര്‍ നില്‍ക്കുന്ന പറമ്പിന്റെ ഗേറ്റ് പരമാവധി അകലം കിട്ടുന്ന മൂലയിലേക്ക് മാറ്റുകയാണ് അതിനെ മറികടക്കാനുള്ള വിദ്യ. അളക്കാന്‍ വരുന്നവര്‍ക്ക് ചില്ലറ  കൈമടക്കിയാല്‍ മതി. ഇതൊന്നും ബിജു രമേശ് പറഞ്ഞുതന്നതല്ല; പാലായിലും പുത

സമദൂരസൗഹൃദ സിദ്ധാന്തം

ഇമേജ്
അടുത്ത അഞ്ചുവര്‍ഷവും യു.ഡി.എഫില്‍ ഒതുങ്ങിക്കൂടിക്കൊള്ളാമെന്ന്  അടുത്ത അഞ്ചുവര്‍ഷവും യു.ഡി.എഫില്‍ ഒതുങ്ങിക്കൂടിക്കൊള്ളാമെന്ന് കേരളാകോണ്‍ഗ്രസ് തീരുമാനിക്കുകയാണെങ്കില്‍ ഒന്നുറപ്പ് ആ പാര്‍ട്ടിയുടെ പേര് കേരളാകോണ്‍ഗ്രസ് എന്നല്ല. അടുത്ത അഞ്ചുവര്‍ഷം ദുരിതകാലമാവും. കേരളത്തിലോ കേന്ദ്രത്തിലോ അധികാരത്തിന്റെ നാലയലത്തുപോകാന്‍ സാധിക്കില്ല. കേന്ദ്രത്തില്‍ മൂന്നുവര്‍ഷം കഴിഞ്ഞ് തിരഞ്ഞെടുപ്പുണ്ടാകും. പക്ഷേ, വലിയ പ്രതീക്ഷയില്ല. കേരളംപോലെയല്ല കേന്ദ്രം. മൗനിസ്വാമിയെപ്പോലെനടന്ന ഡോ. മന്‍മോഹന്‍സിങ്ങിന് രണ്ടാംവട്ടം ഭരണംകൊടുത്ത ജനങ്ങളാണ്. മൂന്നുവര്‍ഷംതന്നെ കെ.എം. മാണിക്ക് ഒരു യുഗംപോലെ ദൈര്‍ഘ്യമേറിയതാണ്. അതുകൊണ്ട് ഇപ്പോള്‍ തീരുമാനിക്കണംഇടത്തോട്ടോ വലത്തോട്ടോ നേരേയോ? ജങ്ഷനില്‍ അധികസമയം നിര്‍ത്തിയിട്ട് ട്രാഫിക് ബ്ലോക്കുണ്ടാക്കാന്‍ പറ്റില്ല. അങ്ങനെയിരിക്കവേയാണ് സമദൂരസിദ്ധാന്തത്തിന്റെ സാധ്യത മനസ്സില്‍ത്തെളിഞ്ഞത്. എന്‍.എസ്.എസ്സിന്റെ സുകുമാരന്‍നായര്‍ പറഞ്ഞതാണ് സമദൂരമെന്ന് ധരിക്കരുത്. കാള്‍മാര്‍ക്‌സിന്റെ തൊഴിലാളിവര്‍ഗ തത്ത്വശാസ്ത്രത്തിനുബദലായി അധ്വാനവര്‍ഗസിദ്ധാന്തമുണ്ടാക്കിയ വിരുതനാണ് മാണിസാറ്. അദ്ദേഹത്തിന് എന്‍.