പോസ്റ്റുകള്‍

പഴയ പത്രങ്ങള്‍ എങ്ങനെ വായിക്കാം?

പഴയ പത്രങ്ങള് ‍ എങ്ങനെ വായിക്കാം? ഈയിടെ മാതൃഭൂമി ഓണ് ‍ ലൈന് ‍ വിഭാഗത്തില് ‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ച പഴയ പുസ്തകങ്ങ   ളെക്കുറിച്ച് എഴുതിയപ്പോല് ‍ ചിലരെല്ലാം പഴയ പത്രങ്ങള് ‍ ഡിജിറ്റൈസ് ചെയ്തത് വായിക്കാന് ‍ പറ്റുമോ എന്നു ചോദിച്ചിരുന്നു. അവരെ നിരാശപ്പെടുത്തുന്ന മറുപടിയാണ് നല് ‍ കേണ്ടിവന്നത്. ഇതിനെക്കുറിച്ച് ചിലതുകൂടി പറയേണ്ടതുണ്ടെന്നു തോന്നി. ഇന്ത്യയിലെ പത്രങ്ങള് ‍ അവരുടെ പഴയ പേജുകള് ‍ ജനങ്ങള് ‍ ക്കു നിഷേധിച്ചിരിക്കുകയാണ്. ഈ പത്രങ്ങളെയെല്ലാം വളര് ‍ ത്തി വലുതാക്കിയത് വായനക്കാരാണ്. പക്ഷേ, പഴയ ഒരു പേജ് എന്താവശ്യത്തിനായാലും ആവശ്യക്കാര് ‍ ക്ക് ലഭ്യമാക്കുന്നതിന്് ഒരു ക്രമമോ വ്യവസ്ഥയോ ഉണ്ടാക്കിയിട്ടില്ല ഇതുവരെ. പലര് ‍ ക്കും ശേഖരമേ ഇല്ല. ചിലര് ‍ ക്രൂരമായി നിഷേധിക്കും. ദേശീയപത്രങ്ങളുടെ കൂടി നിലപാടുകള് ‍ പരിശോധിച്ച ശേഷം 2015 മാര് ‍ ച്ച് 16-ന് ദ് ഹൂട്ട് എന്ന മാധ്യമകാര്യ ഓണ് ‍ ലൈന് ‍ പ്രസിദ്ധീകരണത്തില് ‍ , വായനക്കാരോടും ചരിത്രാന്വേഷകരോടും വരുംതലമുറയോടും തന്നെ കടുത്ത അപരാധമാണ് പത്രങ്ങള് ‍ ചെയ്യുന്നതെന്ന് വിവരിക്കുന്ന ഒരു ലേഖനം ( The 'first draft' of history: where is it?) ഞാന് ‍

അമൃത്‌ലാലിന്റെ റിപ്പബ്ലിക് 2021

ഇമേജ്
 അമൃത്‌ലാലിന്റെ റിപ്പബ്ലിക് 2021 ഇതൊരു  നിരൂപണ ലേഖനമല്ല. ഈ മുന്‍കൂര്‍ ജാമ്യം ആവശ്യമാണ് എന്നു തോന്നുന്നു. ശ്രദ്ധയില്‍പ്പെട്ട ഒരു ഏറെ ശ്രദ്ധേയമായ ഒരു പുസ്തകത്തെപ്പറ്റി നാലുവാക്ക് പറയാതിരിക്കുന്നത് ശരിയല്ല എന്ന തോന്നലാണ് ഇതെഴുതാന്‍ കാരണം. ന്യൂഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ അമൃത്‌ലാല്‍ പാഠഭേദം മാസികയില്‍ 2019 ജൂണ്‍ മുതല്‍ എഴുതിവരുന്ന പംക്തി ഞാന്‍ അപ്പോള്‍ വായിച്ചിരുന്നതാണ്. ആ ലേഖനങ്ങള്‍ ഇതാ പുസ്തകമായി ഇറങ്ങിയിട്ട് അധികമായില്ല-റിപ്പബ്ലിക് 2021 എന്ന പേരിലുള്ള പുസ്‌കതകം. പാഠഭേദം തന്നെയാണ് പ്രസാധനം നിര്‍വഹിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അതിന്റെ പ്രകാശനം നടന്നു.  ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് സമീപകാലത്ത് വായിച്ചതില്‍ വെച്ചേറ്റവും ആഴമുള്ള ഉള്‍ക്കാഴ്ച്ചയും ആധികാരികതയും ഉള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. ആ ബോധ്യമാണ്  എന്നെ ചിലത് എഴുതാന്‍ പ്രേരിപ്പിച്ചത്. രാജ്യം എങ്ങോട്ടു പോകുന്നു എന്ന് ശരിക്കും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു നടിക്കാന്‍ രാഷ്ട്രീയനിരീക്ഷകനായ ഒരു ജേണലിസ്റ്റിന് എങ്ങനെ കഴിയും? ആ ചുമതലയാണ് അമൃത്‌ലാല്‍ നിര്‍വഹിച്ചത്.     അമൃത്‌ലാല്‍ ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ സീനിയര്‍ അസോസിയേറ്റ്

പൂട്ടിയ ന്യൂസ് ഓഫ് ദ് വേള്‍ഡ്- പതിറ്റാണ്ടിനു ശേഷം...

ഇമേജ്
  പൂട്ടിയ ന്യൂസ് ഓഫ് ദ് വേള്‍ഡ്- പതിറ്റാണ്ടിനു ശേഷം... ജനരോഷത്തിനു മുന്നില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല-ലോകത് തിന്റെ മാധ്യമചക്രവര്‍ത്തി റുപര്‍ട് മര്‍ഡോക്കും അതിശക്ത ഭരണകൂടങ്ങളും ആ പാഠം പഠിച്ചിട്ട് ഒരു ദശകം പിന്നിടുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്രം, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രം എന്നീ അവകാശവാദങ്ങളുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ്, നാണക്കേടും ലോകത്തിന്റെ രോഷവും സഹിക്കാനാവാതെ നിരപാധികം അടച്ചുപൂട്ടിയത് 2011 ജുലൈ പത്തിനാണ്.  മൂന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ബ്രിട്ടീഷ് പത്രലോകത്തെ ഞെട്ടിച്ച സംഭവത്തിന്റെ മുഴുവന്‍ ഉള്ളുകള്ളികള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്നാല്‍, വെളിച്ചത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയായിരുന്നു. 1843 മുതല്‍ പ്രവര്‍ത്തിക്കുന്ന ഞായറാഴ്ചപ്പത്രമായ ന്യൂസ് ഓഫ് ദ് വേള്‍ഡ് 1969-ലാണ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലെത്തിച്ചേരുന്നത്. ഒരു ഘട്ടത്തില്‍ അതായിരുന്നു ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണം. അച്ചടി നിര്‍ത്തുമ്പോഴും ന്യൂസ് ഓഫ് ദ് വേള്‍ഡ് ആയിരുന്നു ബ്രിട്ടനില്‍ ഒന്നാം സ്ഥാനത്ത്.  2011-ല്‍ വിനാശം സൃഷ്്ടിച്ച വിവാദകാലത്ത് എഡിറ്റര്‍ ആയിരുന്ന കോളിന്‍ മൈലര്‍ തൊട്ടുമുമ്പൊ

ബ്രണ്ണന്‍ പുരാണം: നേതാക്കള്‍ പറഞ്ഞതില്‍ പാതിയും പതിര്

ഇമേജ്
എന്‍.പി രാജേന്ദ്രന്‍ അര നൂറ്റാണ്ട് കഴിഞ്ഞിട്ടായാലും, പഠിച്ച കോളേജ് ഒരു രാഷ്ട്രീയ ചര്‍ച്ചാവിഷയമായാല്‍ അവിടത്തെ പുര്‍വവിദ്യാര്‍ത്ഥികള്‍ക്ക് അതു കേട്ടില്ലെന്നു നടിക്കാന്‍ ആവില്ല. ചില്ലറ സംഘടനാബന്ധം കൂടി ഉണ്ടെങ്കില്‍ പറയുകയേ വേണ്ട.ഏതു ചര്‍ച്ചയിലും ഇടപെട്ടളയും! 1971-76 കാലത്ത് ബ്രണ്ണനില്‍ പഠിച്ച എന്റെ സഹവിദ്യാര്‍ത്ഥികളോ പരിചയക്കാരെങ്കിലുമോ ആണ് ഇപ്പോഴത്തെ വിവാദത്തിലെ കഥാപാത്രങ്ങളേറെയും. പിണറായി വിജയന്‍ ഒഴികെ. അദ്ദേഹം 1966-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പോയതാണ്. ഇപ്പോള്‍ രണ്ടു പക്ഷത്തേയും മുന്‍ ബ്രണ്ണന്‍കാര്‍ പറയുന്നതില്‍ തെറ്റുകള്‍ കുറെയുണ്ട്്. പലതും പറയാതെ വിട്ടുകളയുന്നുമുണ്ട്. ബോധപൂര്‍വം പറയുന്ന കളവുകളും ഏറെ.  കെ.സുധാകരന്‍ അദ്ദേഹത്തിന്റെ ബ്രണ്ണന്‍ ജീവിതത്തിലെ ഒരു അദ്ധ്യായം കര്‍ട്ടണ്‍ ഇട്ട്  മറച്ചുപിടിക്കുന്നത് പഴയ കഥകള്‍ അറിയുവര്‍ക്ക് മനസ്സിലാകും. 1969-ല്‍ തുടങ്ങുന്നു ആ കാലം. ദേശീയാടിസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തപ്പോഴാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രണ്ടു പക്ഷമായി നിന്ന് രണ്ടു സ്ഥാനാര്‍ത്ഥികളെ

വെച്ചൂച്ചിറ മധുവിന്റെ സംഭവബഹുലമായ ജീവിതകഥ

ഇമേജ്
 വായനക്കുറിപ്പുകള്‍ വെച്ചൂച്ചിറ മധു എന്ന പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഞാനും മാതൃഭൂമിയില്‍ ഏതാണ്ട് ഒരേ കാലത്താണ് പ്രവര്‍ത്തിച്ചത്. ആത്മകഥ എഴുതുമ്പോള്‍ വിളിച്ചിരുന്നു. ചില സംഭവങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് ഓര്‍മ പുതുക്കുകയും ചെയ്തിരുന്നു. പുസ്തകത്തിന്റെ പ്രകാശനം ഏപ്രിലില്‍ നടന്നു. ചെറുയ പുസ്തകമൊന്നുമല്ല-336 പേജു വരും കൃതി.  സംഭവബഹുലമാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനകാലം, എല്ലാ അര്‍ത്ഥത്തിലും. അതുകൊണ്ടുതന്നെ വായിക്കാന്‍ നല്ല കൗതുകം ഉണ്ടായിരുന്നു. മാതൃഭൂമിയുമായോ കേരള രാഷ്ട്രീയവുമായോ സമകാലിക പത്രപ്രവര്‍ത്തനമായോ ബന്ധമുള്ള ആര്‍ക്കും ഈ പുസ്തകം വായിക്കാതെ വിടാന്‍ പറ്റില്ല. അത്രയേറെ വിവരങ്ങള്‍, പലതും വിവാദപരമായവ .... ഈ പുസ്തകത്തിലുണ്ട്. സത്യത്തിന്റെ സാക്ഷി എന്നാണ് പുസ്തകത്തിന്റെ പേര്. എഴുതിയതെല്ലാം 99 ശതമാനം സത്യമാണെന്നും എന്നാല്‍ എല്ലാ സത്യങ്ങളും എഴുതിക്കാണില്ലെന്നും മധു ഗ്രന്ഥാവസാനം എഴുതിയിട്ടുണ്ട്.   ഞങ്ങള്‍ പത്തിലേറെപ്പേര്‍ ഏതാണ്ട് ഒരേ കാലത്താണ് മാതൃഭൂമിയില്‍ ചേര്‍ന്നത് എന്നു പറഞ്ഞല്ലോ. ഞങ്ങളുടെ കൂട്ടത്തില്‍ വ്യത്യസ്തമായ ശൈലിയുള്ള ഒരു പത്രപ്രവര്‍ത്തകനാണ് മധു. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്ത

അഭിപ്രായ സര്‍വെ അഭിപ്രായം സൃഷ്ടിക്കാനോ ?

    വാര്‍ത്ത സമകാലികം വാര്‍ത്തയ്ക്കപ്പുറം വിദ്യാഭ്യാസം വിനോദം ധനകാര്യം കാർഷികം തെരഞ്ഞെടുപ്പ് 2021 More ‍ ജ നാഭിപ്രായം   അറിയുകയാണോ ,  അതല്ല   ജനാഭിപ്രായം   സൃഷ്ടിക്കുകയാണോ   അഭിപ്രായസര് ‍ വെകളുടെ   ഉദ്ദേശ്യം   അല്ലെങ്കില് ‍  ഫലം   എന്ന   ചോദ്യം   മിക്കപ്പോഴും   ഉയര് ‍ ന്നുവരാറുണ്ട് .    2019  സെപ്റ്റംബറില്‍   ദ്   ഗാര്‍ഡിയന്‍   പത്രത്തിലെഴുതിയ   ലേഖനത്തില്‍   ആക്റ്റിവിസ്റ്റും   ഗ്രന്ഥകാരനുമായ   റിച്ചാര്‍ഡ്   സെയ്‌മോര്‍   ഇങ്ങനെയൊരു   ചോദ്യം   ചോദിക്കുക   മാത്രമല്ല   ചെയ്തത് .  പൊതുജനാഭിപ്രായം   സൃഷ്ടിക്കുക   തന്നെയാണ്   ഒപ്പീനിയന്‍   പോളുകളുടെയെല്ലാം   ലക്ഷ്യമെന്നു   സ്ഥാപിക്കുകയും   ചെയ്തു .  ഇതിനോട്   എല്ലാവരും   പൂര്‍ണതോതില്‍   യോജിക്കണമെന്നില്ല .   ഉൽപ്പന്ന   വിപണന   മേഖലയ്ക്കു   ഈ   നിഗമനം   ബാധകമല്ല .  കാരണം ,  വിപണനം   തന്നെയാണ്   ഈ   മേഖലയിലെ   അഭിപ്രായ   സര്‍വെകളുടെ   ഉദ്ദേശ്യമെന്ന്   എല്ലാവര്‍ക്കും   അറിയാം .  എന്നാല്‍ ,  ഉൽപ്പന്ന   വിപണനത്തില്‍   മാത്രമല്ല ,  രാഷ്ട്രീയാഭിപ്രായ   സര്‍വെകളിലും   വിപണനം   ലക്ഷ്യമാണ് .  രണ്ടുതരം   സര്‍വെകള്‍ക്കും   പുത്തന്‍   ആഗോള   വിപണന   തന്ത