പോസ്റ്റുകള്‍

രാഷ്ട്രീയവാരഫലം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിയമോപദേഷ്ടാവ് എന്ന പുതിയ അവതാരത്തിന്റെ ഉദ്ദേശ്യമെന്ത്?

ഇമേജ്
മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും ഉപദേശകരുണ്ടാകുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍ പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ള പണ്ഡിതന്മാരായ പ്രധാനമന്ത്രിമാര്‍ക്കും ഒരു വിവരവുമില്ലാത്ത പ്രധാനമന്ത്രിമാര്‍ക്കും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സ്ഥിതിയും ഇതുതന്നെ. വലിയ പണ്ഡിതനായാല്‍ത്തന്നെ ചില സുപ്രധാന ഭരണമേഖലകളില്‍ അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ടാവണമെന്നില്ല. സര്‍ക്കാറിന്റെ ഔദ്യോഗികസംവിധാനത്തില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ഇല്ലാതെയും പോകും. . അതുകൊണ്ടുതന്നെയാണ് വിദേശകാര്യം, ശാസ്ത്രം, ആണവനയം തുടങ്ങി മേഖലകള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ ആളുകളെ നിയമിച്ചുപോന്നത്.   കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്ക് മുമ്പൊന്നും ഉപദേശകര്‍ ഉണ്ടായിരുന്നില്ല. എന്നാണ് ഈ പ്രവണത തുടങ്ങിയത് എന്ന് കൃത്യമായി പറയാനാവില്ല.1957 മുതല്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശകന്‍ ആവശ്യമായി വന്നത് ഐ.ടി. പോലുള്ള സങ്കീര്‍ണ വിഷയങ്ങള്‍ പരമപ്രധാനമായി ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ്. വി.എസ്. അച്യുതാനന്ദന്‍ വരെയുളള മുഖ്യമന്ത്രിമാര്‍ക്ക് അങ്ങനെയേ ഉപദേശകര്‍ ഉ

പിണറായിക്ക് മാറണം, പക്ഷേ പാര്‍ട്ടിക്ക് മാറാനാവുന്നില്ല

പിണറായി വിജയന്‍ സകലരുടെയും കയ്യടി പ്രതീക്ഷിക്കുന്ന തരം ഗ്ലാമര്‍ രാഷ്ട്രീയക്കാരനല്ല. നിറഞ്ഞ ചിരിയും മധുരവചനങ്ങളും മൃദുലഭാവവും അദ്ദേഹത്തില്‍നിന്നാരും പ്രതീക്ഷിക്കുന്നില്ല. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് അദ്ദേഹം. മൂന്നുനാല് പതിറ്റാണ്ടുകളായി കൊലയും പ്രതികാരകൊലയും പതിവാക്കിയ ഒരു പ്രദേശത്ത് നിന്ന് ആ കാലത്ത് കൊണ്ടും കൊടുത്തും വളര്‍ന്നുവന്നതാണ് പിണറായി വിജയന്‍. വിജയന് അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പാര്‍ട്ടിയും പാര്‍ട്ടിയെ പിന്തുടരുന്ന ജനവിഭാഗങ്ങളും മാത്രമായിരുന്നു മുമ്പെല്ലാം പാര്‍ട്ടിയുടെ നിയോജകമണ്ഡലം. ആ മണ്ഡലത്തില്‍ ന്യായീകരിക്കാവുന്ന എന്തും ചെയ്യാന്‍ പാര്‍ട്ടി മടിക്കാറില്ല. പാര്‍ട്ടി വളര്‍ത്തുകയാണ് പ്രവര്‍ത്തകന്റെയും ഭാരവാഹികളുടെയും ആദ്യത്തെയും അവസാനത്തെയും കടമ. പാര്‍ട്ടിയെ ആരാധനാപൂര്‍വം പിന്തുടരുന്ന ലക്ഷോപലക്ഷം അനുഭാവികുടുംബങ്ങള്‍ക്കൊന്നും ഇതിന്റെ ശരിതെറ്റുകള്‍ പ്രശ്‌നമല്ല. ആര്‍.എസ്.എസ്സുകാര്‍ കൊന്നാല്‍ തിരിച്ചുകൊല്ലണം. പൊതുസമൂഹം എന്നൊന്ന് മനസ്സിലില്ല. ആര്‍.എസ്്.എസ്സിന്റെ മനോഭാവവും വ്യത്യസ്തമായിരുന്നില്ല. ഇത് മാര്‍ക്‌സിസ്റ്റ്, ആര്‍.എസ്.എസ് കൂട്ടരുടെ മാത്രം ഭാവമായിരുന്നില്

തോല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിയോ ധാര്‍മികതയോ?

ഇമേജ്
അഴിമതിയും അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ലൈംഗികചൂഷണവും വഞ്ചനയും പണക്കൊതിയും എല്ലാം നിറഞ്ഞുനിന്ന അത്യപൂര്‍വമായ ഒരു രാഷ്ട്രീയപവാദമായിരുന്നു സോളാര്‍ കേസ്. കേസ്സില്‍ കോടതിയില്‍നിന്നുണ്ടായ ഒരു പ്രതികൂലനടപടിയുടെ മുന്നില്‍ രാജിയാവശ്യം ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഞാന്‍ എന്തിന് രാജിവെക്കണം? 'എന്റെ മനസ്സാക്ഷിക്ക് മുന്നില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ധാര്‍മികതയ്ക്ക് അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി'. നാല് മാസം മുമ്പാണ് ഉമ്മന്‍ചാണ്ടി ഇതുപറഞ്ഞത്. മനസ്സാക്ഷിയുടെ കരുത്താണ് തന്റേതെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം ഈ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം ഒരു ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിവരും. മനസ്സാക്ഷിയാണോ ധാര്‍മികതയാണോ വലുത്?  അദ്ദേഹത്തിന്റെ ഉത്തരം എന്തായിരുന്നാലും ശരി, ജനങ്ങള്‍ സംശയലേശമെന്യേ ഉത്തരം നല്‍കിക്കഴിഞ്ഞു. അങ്ങയുടെ മനസ്സാക്ഷി എന്തോ ആവട്ടെ, അങ്ങയുടെ ധാര്‍മികതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, കഠിനമായി അവിശ്വസിക്കുകയു ചെയ്യുന്നു. ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരിയുടെ ധാര്‍മികതയുടെ ഭീമന്‍ പരാജയയാണ് യഥാര്‍ത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ യു

എന്തുകൊണ്ടാരും നേതൃമാറ്റം ആവശ്യപ്പെടുന്നില്ല ?

ഇമേജ്
നാല് വര്‍ഷം പിന്നിട്ട യു.ഡി.എഫ് മന്ത്രിസഭയുടെ നില പരിതാപകരമാണ് എന്ന് പറയുവാന്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട. നാല് വര്‍ഷത്തിനിടയില്‍ മന്ത്രിസഭക്കും മുന്നണിക്കും ഇത്രയും ജനവിശ്വാസം നഷ്ടപ്പെട്ട സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് മുന്നണി നേതൃത്വത്തിന് തന്നെ അറിയാം. നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള മാനസികാവസ്ഥയൊന്നും മുന്നണിയുടെ നേതൃത്വത്തിലോ അണികളിലോ ഇല്ല. പക്ഷേ, അതുതുറന്ന് പറഞ്ഞ് വീട്ടിലിരിക്കാന്‍ അവര്‍ക്കാവില്ല. ആഘോഷിക്കുന്നുണ്ടെന്ന് അഭിനയിക്കാനെങ്കിലും അവര്‍ ബാധ്യസ്ഥരാണ്. കാരണം, ഇത് അവരുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. നാലാം വര്‍ഷാവസാനം പെട്ടന്നെന്തെങ്കിലും സംഭവിച്ചതാണോ ഭരണം അത്യാസന്ന നിലയിലാവാന്‍ കാരണം ? ഇല്ല, പെട്ടെന്ന് ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. മുന്നണി നേതൃത്വത്തിന്റെയും ഭരണത്തിന്റെയും പ്രവര്‍ത്തനം തുടക്കം മുതല്‍ ഇന്നത്തെ ശൈലിയില്‍ തന്നെയായിരുന്നു. പഴയ യു.ഡി.എഫ് മന്ത്രിസഭകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഇടയ്ക്ക് വെച്ച് പാര്‍ട്ടികള്‍ അവരുടെ മന്ത്രിമാരെ മാറ്റിയിട്ടില്ല.  സ്വന്തം വ്യക്തിപര വീഴ്ചകളുടെ പേര

ഉപരി മണ്ഡലത്തിലേക്ക് പോകുന്നത് ആരെക്കെ ?

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ എല്ലാമെല്ലാമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് മനോവിഷമമുണ്ടാക്കിയ തീരുമാനം ഇതാ വീണ്ടും. ഇത്തവണയും മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി സാമ്പത്തിക ശേഷി കൊണ്ട് മാത്രം മുസ്ലിംലീഗിന്റെ തലപ്പത്ത് എത്തിയ പി.വി.അബ്ദുല്‍ വഹാബാണ്. പാര്‍ട്ടിക്കുള്ളില്‍ പതിവിന് വിപരീതമായി ഇതേച്ചൊല്ലി ഏറെ ചര്‍ച്ചകളും വിവാദങ്ങളും മുന്‍കൂട്ടിത്തന്നെ നടന്നു. വഹാബിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പരേതനായ ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുക കൂടി ചെയ്തതോടെ വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം അസാധ്യം എന്ന് എല്ലാവര്‍ക്കും തോന്നിയിരുന്നുവെങ്കിലും പ്രഖ്യാപനം വന്നപ്പോള്‍ സ്ഥാനാര്‍ത്ഥി വഹാബ് തന്നെ. പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന് പണ്ടേ പറഞ്ഞതാണല്ലോ. മുനവ്വറലിയും കെ.പി.എ.മജീദും മാത്രമല്ല, പി.കെ.കുഞ്ഞാലിക്കുട്ടിയും പറന്നില്ല. വഹാബ് സ്ഥാനാര്‍ത്ഥിയായി എന്നത് വാസ്തവത്തില്‍ ഇത്തവണ ആരെയും അത്ഭുതപ്പെടുത്തേണ്ടതല്ല. അദ്ദേഹമിപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സിക്രട്ടറിയാണ്. ആറുവര്‍ഷം രാജ്യസഭാംഗമായിട്ട് അദ്ദേഹം ചെയ്ത സേവനങ്ങള്‍  പാര്‍ട്ടി വിലയിര

ഇടിച്ചുതാഴ്ത്തിയത് കേരളത്തിന്റെ അന്തസ്സ്്

ഇമേജ്
ആള്‍ക്കൂട്ടത്തിന്റെ ശക്തി ജനശക്തിയാണെന്ന് വ്യാഖ്യാനിച്ച,് നിയമപരമായ അംഗീകാരമുള്ള ഭരണാധികാരത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യപരമായി ശരിയാണെന്ന നാട്യം അംഗീകരിച്ചുകൂടാത്താല്‍ ഇല്ലാതാവുന്നത് ജനാധിപത്യംതന്നെയാണ്. നിയമസഭാ അലക്ഷ്യം എന്നൊരു വ്യവസ്ഥ പാര്‍ലമെന്ററി സംവിധാനമുള്ള രാജ്യങ്ങളിലെല്ലാം ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരുപാട് ഇനം കണ്ടെംപ്റ്റുകള്‍ ഉണ്ടാകാം. മിക്ക രാജ്യങ്ങളും ഏറ്റവും മോശമായി കണക്കാക്കുന്ന കണ്ടെംപ്റ്റ് ഓഫ് പാര്‍ലമെന്റ്, സഭയുടെ നടപടികള്‍ തടസ്സപ്പെടുത്തുക എന്നതാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അരങ്ങേറിയത് ഏറ്റവും ഗുരുതരമായ ഇനം നിയമസഭാ അലക്ഷ്യമാണ്, അവകാശലംഘനമാണ്. അത് ഏതാനും മിനിറ്റ് മാത്രം നീണ്ടുനിന്നതോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഫലമായ താത്കാലിക വ്യതിയാനമോ ആയിരുന്നില്ല. തങ്ങളുടെ ഡിമാന്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനബജറ്റിന്റെ അവതരണം അസാധ്യമാക്കുമെന്നും സംസ്ഥാനത്തിന്റെ ഭരണം സ്തംഭിപ്പിക്കുമെന്നും നിയമസഭയിലെ പ്രതിപക്ഷം ഭീഷണി ഉയര്‍ത്തുന്നതും ഒരു പ്രതീകാത്മക പ്രതിഷേധത്തിനപ്പുറം അത് പ്രായോഗികമാക്കുന്നതുമാണ് കണ്ടത്. അത് നേരിടാന്‍ സ്വീകരിച്ച നടപ

രാഷ്ട്രീയം അഴിമതിയുടെ ദൂഷിത വലയത്തില്‍

കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായി ഒരു പാവപ്പെട്ട മനുഷ്യനെ കാറിടിച്ചും കുത്തിയും വെട്ടിയും കൊന്ന ആളെ നമ്മുടെ പോലീസ്-ഭരണ സംവിധാനം പ്രത്യക്ഷമായിത്തന്നെ സഹായിക്കുന്നതിന്റെ പല തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒന്ന് മാത്രം ആലോചിച്ചാല്‍ മതി- കൊലയാളി ഒരു സാധാരണക്കാരനായിരുന്നുവെങ്കില്‍ ഈ വിധമാകുമോ ഭരണകൂടത്തിന്റെ പ്രതികരണം ? സാധാരണക്കാരന് ഇതുപോലൊരു കൊല നടത്താനാവില്ല എന്നത് ശരി. പക്ഷേ, ഈ കൊലയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ഉണ്ടായത്, യാദൃശ്ചികമായി ഉണ്ടായ വീഴ്ചകളെയോ പിടിപ്പുകേടുകളെയോ അനാസ്ഥയെയോ ചുറ്റിപ്പറ്റിയായിരുന്നില്ല. എല്ലാം തന്നെ സമ്പത്തിന്റെ ഹൂങ്കില്‍ നിന്നും ഭരണസ്വാധീനത്തില്‍ നിന്നും ഉയര്‍ന്നുവന്നതായിരുന്നു. ഏറ്റവും ഒടുവിലത്തെ വിവാദംതന്നെ നോക്കാം. പി.സി. ജോര്‍ജ് പുറത്തിറക്കിയ  ടെലഫോണ്‍ സംഭാഷണ ശബ്ദരേഖയുടെ ഉള്ളടക്കം ഗുരുതരമായ ഒരു ആരോപണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാന പോലീസ് തലവന്‍ കൊലക്കേസ് പ്രതി നിഷാമിനെ സഹായിക്കാന്‍  പലരെയും രംഗത്തിറക്കുന്നു എന്നതാണ് അതിന്റെ കാതല്‍. ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിന് കൊലക്കേസ് പ്രതി നിഷാമുമായി എന്തെങ്കില്‍ ബന്ധമോ പരിചയം തന്നെയോ ഉള്ളതായി

എന്തിന് വിഭാഗീയത ഇല്ലാതാക്കണം ?

ഇമേജ്
    പാര്‍ട്ടിക്കും മാധ്യമങ്ങള്‍ക്കും ഒരുപോലെ ഒരു പാട് ' സര്‍െ്രെപസു' കള്‍ സമ്മാനിച്ചുകൊണ്ടാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനം വിപ്ലവഭൂമിയായ ആലപ്പുഴയില്‍ സമാപിച്ചത്. പതിനാറ് വര്‍ഷമായി പാര്‍ട്ടിയെ നയിച്ച സെക്രട്ടറി പിണറായി വിജയന്‍ സംതൃപ്തിയോടെയാവുമോ പിണറായിയിലേക്ക് മടങ്ങിയിരിക്കുക? ഒരിക്കലുമില്ല. ഒരു പക്ഷേ, അദ്ദേഹം അതീവ തൃപ്തിയോടെയും ഒരുപാട് പ്രതീക്ഷകളോടെയുമാവും ആലപ്പുഴയിലെ സമ്മേളനത്തിന്‍ വന്നിറങ്ങിയിട്ടുണ്ടാവുക. വരവിനും പോക്കിനുമിടയില്‍ സമ്മേളനത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ പിണറായി വിജയനെതന്നെ ഞെട്ടിച്ചിരിക്കണം. ഈ പാര്‍ട്ടിയെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് പാര്‍ട്ടി വിരുദ്ധരോടും മാധ്യമക്കാരോടും അദ്ദേഹം പറയാറുള്ളത് അദ്ദേഹത്തിന് നേരെ പലപ്പോഴും തിരിച്ചടിക്കാറുള്ളത് ഓര്‍മവരുന്നു. ഇത്തവണ സംഭവിച്ചതും അതുതന്നെ. വിജയനുപോലും ആ പാര്‍ട്ടിയില്‍ സംഭവിക്കുന്നത് പൂര്‍ണമായി മനസ്സിലാവുന്നുണ്ടാവില്ല.     വിജയന്‍ സ്ഥാനമേറ്റതുമുതല്‍ നിലനില്‍ക്കുന്നതാണ് പാര്‍ട്ടിയിലെ ഇന്നുള്ള തരം വിഭാഗീയത. മുന്‍വിഭാഗീയതകളില്‍ നിന്ന് പല വ്യത്യാസങ്ങള്‍ ഉള്ള ഈ വിഭാഗീയത വി.എസ്. അച്യുതാനന്ദന്റെ പ്രത്യേകതയു

ഇല്ലാത്ത നക്‌സലിസം അന്ന് : ഇല്ലാത്ത മാവോയിസം ഇന്ന്

ഇമേജ്
ഇന്ന് മാവോയും ഇല്ല മാവോയിസവും ഇല്ല. ആ ബ്രാന്‍ഡ് ചിലര്‍ ഉപയോഗി ക്കാ ന്‍ ശ്രമിക്കുന്നുവെന്നുമാത്രം. മാവോയിസത്തിന്റെ കേരളത്തിലേക്കുള്ള വരവറിയിച്ചുകൊണ്ട് ചില്ലറ വെടിയും പുകയും അവിടെയും ഇവിടെയും ഉയരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ഉണ്ടായി കണ്ണൂരില്‍ ആക്രമണം. പക്ഷേ,  മാധ്യമങ്ങള്‍ക്ക് പൊലിപ്പിക്കാന്‍ പാകത്തില്‍ പോലും അവ ശ്രദ്ധേയമല്ല. കൊട്ടിഘോഷിച്ച് രാജകീയമായി വേണം വരാന്‍ എന്നല്ല പറയുന്നത്. പൊലീസും രഹസ്യാന്യേഷണവിഭാഗക്കാരും ഇവരെക്കുറിച്ച് ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രതിച്ഛായ ഇതൊന്നുമല്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഇത് ശരിയായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ തന്നെയാണോ? ഛത്തീസ്ഗഡിലും മറ്റും ചോരപ്പുഴയൊഴുക്കുന്ന മാവോയിസ്റ്റ് പാതക്കാര്‍ തന്നെയാണോ ഇവര്‍?  മറ്റെന്തോ ഉദ്ദേശ്യത്തോടെ ആരോ നടത്തുന്ന വ്യാജ ആക്രമണങ്ങളാണോ ഇവിടത്തേത്?  ജനങ്ങളില്‍ സംശയം പെരുകുന്നുണ്ട്. മാവോയിസ്റ്റ് ആക്രമണം എന്ന് കേള്‍ക്കുമ്പോഴെല്ലാം കേരളീയര്‍ പഴയ നക്‌സലൈറ്റ് ആക്രമണങ്ങള്‍ ഓര്‍ക്കും. അത് പറഞ്ഞാല്‍ ഉടനെ അടുത്ത ചോദ്യം ഉയരും. മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം?   അതവിടെ നില്‍ക്കട്ടെ. പഴയ നക്‌സല്‍ ആക്രമണങ്ങള്‍ കേരളീയ രാഷ

കോണ്‍ഗ്രസ് ലജ്ജിക്കട്ടെ...

ഇമേജ്
രാഷ്ട്രീയവാരഫലം പരിഹരിക്കേണ്ട നൂറുപ്രശ്‌നങ്ങളുള്ള ഒരു സംസ്ഥാനത്ത് മാധ്യമതലവാചകങ്ങളാവാന്‍ മാത്രം യോഗ്യതയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവിടുകയും അതില്‍ കടിച്ചുകീറുകയും  ചെയ്യുകയാണ് കോണ്‍ഗ്രസ്. അവര്‍ അതില്‍ ലജ്ജിക്കുകയെങ്കിലും വേണം .   ഗ്രൂപ്പ് ഒത്തുതീര്‍പ്പിന്റെ നറുക്കെടുപ്പില്‍ വിജയിച്ചല്ല വി.എം. സുധീരന്‍ കെ.പി.സി.സി.  പ്രസിഡന്റായത്. കേന്ദ്രനേതൃത്വത്തിന്റെ അപ്രതീക്ഷിതമായ ഒരു നിയമനമായിരുന്നു അത്. വലിയ ജനാധിപത്യപാര്‍ട്ടിയിലെ ആദര്‍ശധീരനായ നേതാവാണെങ്കിലും ജനാധിപത്യപരമായ സംഘടനാതിരഞ്ഞെടുപ്പിലൂടെയേ പ്രസിഡന്റാവൂ എന്ന് വാശി പിടിക്കാനുള്ള വിഡ്ഡിത്തമൊന്നും സുധീരനെന്നല്ല ഒരു കോണ്‍ഗ്രസ് നേതാവിനും ഉണ്ടാവുകയില്ലെന്ന് തീര്‍ച്ച. എന്തായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാധീനിച്ചിരിക്കുക ? സ്ഥാനത്തിന് വേണ്ടി ഡല്‍ഹിയില്‍ അനുയായികള്‍ക്കൊപ്പം ചെന്ന് ലോബിയിങ്ങ് നടത്തുന്ന ആളല്ല സുധീരന്‍. കെ.പി.സി.സി.പ്രസിഡന്റ് പദവി അദ്ദേഹം സ്വപ്നം  കണ്ടുകാണില്ലെന്നും ഉറപ്പ്. എന്നിട്ടും എന്തുകൊണ്ട് സുധീരന്‍ ? ഇടക്കിടെ  വിമതസ്വരം ഉച്ചത്തില്‍ ഉയര്‍ത്തി വേറിട്ടൊരു വഴിയെ സഞ്ചരിക്കുന്ന നേതാവായിരുന്നു സുധീരന്‍. എന്നാല്‍ അത്

കമ്യൂണിസ്റ്റ് അനൈക്യ ശീതസമരം

ഇമേജ്
പോയ വാരവും പത്രങ്ങളുടെയും ചാനലുകളുടെയും ഏറെ സ്ഥലവും സമയവും  സിപിഎംസിപിഐ ശീതസമരം അപഹരിച്ചു. ഉണ്ണുന്നവന് മടുക്കുന്നില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും മടുക്കണം എന്ന് പറഞ്ഞതുപോലെ കലഹിക്കുന്നവര്‍ക്ക് മടുപ്പില്ലെങ്കിലും കലഹം വായിക്കുന്നവര്‍ക്ക് മടുക്കുന്നതായി പത്രങ്ങള്‍ക്ക് തോന്നിക്കാണാം. കലഹം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്ഥലവും സമയവും കുറഞ്ഞുവരുന്നു എന്നത് ശ്രദ്ധേയം. ആര്‍ക്കുണ്ട് താല്പര്യം ഈ വൃഥാ വ്യായാമത്തില്‍? സാധാരണ ജനത്തിന് താല്പര്യമുള്ള നൂറുവിഷയങ്ങള്‍ വേറെയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പോലും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ നടക്കുന്ന വാക്‌പോരാട്ടത്തില്‍ എന്തെങ്കിലും കഴമ്പ് കണ്ടെത്താന്‍ കഴിയുന്നില്ല. ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന ചോദ്യമാണ് ഇതിനെകുറിച്ച് ചോദിച്ചാല്‍ ആരുടേയും നാവിന്‍തുമ്പത്ത് നിന്ന് ഉതിര്‍ന്നുവീഴുന്ന മറുപടി. ഈ പോര് നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത് സിപിഐ സംസ്ഥാന നേതൃത്വംതന്നെയാണ്. ഈ പോരില്‍ അണികള്‍ക്ക് വലിയ താത്പര്യമുണ്ട് എന്ന് നേതൃത്വം വിശ്വസിക്കുന്നുണ്ടാവാം. അമ്പത് വര്‍ഷം മുമ്പ് നടന്ന, കൊടുംചതി എന്നവര്‍ വിശ്വസിക