പോസ്റ്റുകള്‍

Book Review എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അമൃത്‌ലാലിന്റെ റിപ്പബ്ലിക് 2021

ഇമേജ്
 അമൃത്‌ലാലിന്റെ റിപ്പബ്ലിക് 2021 ഇതൊരു  നിരൂപണ ലേഖനമല്ല. ഈ മുന്‍കൂര്‍ ജാമ്യം ആവശ്യമാണ് എന്നു തോന്നുന്നു. ശ്രദ്ധയില്‍പ്പെട്ട ഒരു ഏറെ ശ്രദ്ധേയമായ ഒരു പുസ്തകത്തെപ്പറ്റി നാലുവാക്ക് പറയാതിരിക്കുന്നത് ശരിയല്ല എന്ന തോന്നലാണ് ഇതെഴുതാന്‍ കാരണം. ന്യൂഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ അമൃത്‌ലാല്‍ പാഠഭേദം മാസികയില്‍ 2019 ജൂണ്‍ മുതല്‍ എഴുതിവരുന്ന പംക്തി ഞാന്‍ അപ്പോള്‍ വായിച്ചിരുന്നതാണ്. ആ ലേഖനങ്ങള്‍ ഇതാ പുസ്തകമായി ഇറങ്ങിയിട്ട് അധികമായില്ല-റിപ്പബ്ലിക് 2021 എന്ന പേരിലുള്ള പുസ്‌കതകം. പാഠഭേദം തന്നെയാണ് പ്രസാധനം നിര്‍വഹിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അതിന്റെ പ്രകാശനം നടന്നു.  ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് സമീപകാലത്ത് വായിച്ചതില്‍ വെച്ചേറ്റവും ആഴമുള്ള ഉള്‍ക്കാഴ്ച്ചയും ആധികാരികതയും ഉള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. ആ ബോധ്യമാണ്  എന്നെ ചിലത് എഴുതാന്‍ പ്രേരിപ്പിച്ചത്. രാജ്യം എങ്ങോട്ടു പോകുന്നു എന്ന് ശരിക്കും അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു നടിക്കാന്‍ രാഷ്ട്രീയനിരീക്ഷകനായ ഒരു ജേണലിസ്റ്റിന് എങ്ങനെ കഴിയും? ആ ചുമതലയാണ് അമൃത്‌ലാല്‍ നിര്‍വഹിച്ചത്.     അമൃത്‌ലാല്‍ ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ സീനിയര്‍ അസോസിയേറ്റ്
ഇമേജ്
   "പത്രാനന്തരവാര്‍ത്തയും ജനാധിപത്യവും "-  എന്‍.പി രാജേന്ദ്രന്റെ പുസ്തകത്തെക്കുറിച്ച് ഡോ.ഷാജി ജേക്കബ്‌ മറുനാടന്‍ മലയാളി  വെബ് സൈറ്റില്‍ എഴുതിയ പുസ്തക പരിചയം വായിക്കുക https://www. marunadanmalayalee.com/column/ pusthaka-vich-ram/ pathrananthara-varthayum- janadhipathyavum-n-p- rajendran-197359

മാധ്യമനിരീക്ഷണത്തിന്റെ സൂക്ഷ്മതലങ്ങള്‍

ഇമേജ്
വിഷ്ണുമംഗലം കുമാര്‍ മാധ്യമമേഖലയുടെ അകവും പുറവും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ പ്രാപ്തിയുള്ള പ്രഗത്ഭരായ എത്രയോ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടുതാനും. എന്നാല്‍ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങള്‍ മുടിനാരിഴകീറി പരിശോധിക്കുന്ന അവരില്‍ പലരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ മേഖലയെ വിശകലനം ചെയ്യാന്‍ കൂട്ടാക്കുന്നില്ല. പരിണിതപ്രജ്ഞരായ ചില പത്രാധിപന്മാരും പത്രപ്രവര്‍ത്തകരുമാകട്ടെ സ്വന്തം തൊഴിലുമായി ബന്ധപ്പെട്ട് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രവര്‍ത്തിക്കുന്ന മാധ്യമരംഗം സ്വതന്ത്രമായി വീക്ഷിക്കുകയും ക്രിയാത്മമായ പഠനങ്ങള്‍ നടത്തുകയും ചെയ്തുപോരുന്ന മാധ്യമപ്രവര്‍ത്തകനാണ് എന്‍.പി.രാജേന്ദ്രന്‍. തൊഴിലിന്റെ ഭാഗമായി രാഷ്ട്രീയസാമൂഹ്യ വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്തതെങ്കിലും രാജേന്ദ്രന്റെ മാധ്യമപഠനങ്ങള്‍ സത്യസന്ധമായ സമീപനവും വ്യത്യസ്തതയും കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്നു. 1981പത്രപ്രവര്‍ത്തനരംഗത്തെത്തിയ ഇദ്ദേഹം രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മാധ്യമനിരീ ക്ഷണം ആരംഭിച്ചതെന്ന് തോന്നുന്നു. പഴയകാല പത്രപ്രവര്‍ത്തനത്തിലും ആധ

നിയമസഭയുടെ ചരിത്രവും ചട്ടങ്ങളും

ഇമേജ്
നിയമസഭയെക്കുറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന ചിത്രം യാഥാര്‍ഥ്യപൂര്‍ണമാണോ ആരോഗ്യകരമാണോ എന്നതിനെക്കുറിച്ച് ജനപ്രതിനിധികളോ മാധ്യമപ്രവര്‍ത്തകര്‍തന്നെയോ ചിന്തിക്കാറുണ്ടോ എന്നറിയില്ല. ചിന്തിക്കാറുണ്ടെന്ന് കരുതിയാലും അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായിട്ടില്ല. പണ്ടേതന്നെ ജനപ്രതിനിധിസഭകളെ വെറും വര്‍ത്തമാന ഇടമെന്ന് വിളിക്കാറുണ്ട്. ഇന്ന് അതിലും മോശമാണ് സ്ഥിതി. അസംബന്ധങ്ങള്‍മാത്രം പറയുന്ന, നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത, ജനങ്ങള്‍ക്കുമുമ്പില്‍ മോശം മാതൃകയായ, എപ്പോഴും ഇറങ്ങിപ്പോവുകമാത്രം ചെയ്യുന്ന, നികുതിപ്പണം ഇഷ്ടംപോലെ പോക്കറ്റിലാക്കുന്ന ഒരു അനാവശ്യസ്ഥാപനം എന്നചിത്രം പൗരസമൂഹത്തിനുമുന്നില്‍ വരച്ചുവെച്ചത് മാധ്യമപ്രവര്‍ത്തകര്‍തന്നെയാണ് എന്നുപറയാം. മാധ്യമപ്രവര്‍ത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം അത് മാറ്റിയെഴുതുകയാണ്. ആര്‍ക്കും എന്തും പറഞ്ഞ് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും കയറിവരാനും കഴിയുന്ന ഒരു അരാജകസ്ഥാപനമാണ് നിയമസഭ എന്ന തെറ്റിദ്ധാരണ മാറിയേ തീരൂ. നൂറ്റാണ്ടുകള്‍ക്കുമുമ്പേ രൂപംകൊണ്ട ജനാധിപത്യവ്യവസ്ഥയില്‍ പരീക്ഷിച്ചും പ്രവര്‍ത്തിപ്പിച്ചും വികാസം പ്രാപിക്കുന്ന ഒരു സംവിധാനമാണ് നിയമസഭ. നിയമസ

ഗൗരിയമ്മയും അബ്ദുള്ളക്കുട്ടിയും - രണ്ട് കാലത്തിന്റെ പ്രതീകങ്ങള്‍

ആത്മകഥകള്‍ തിരിഞ്ഞുനോട്ടങ്ങളാണ്. തോണിയില്‍ പോകുന്നവര്‍ അക്കരെയെത്താനാകുമ്പോള്‍ പിന്നിട്ട ഇക്കര നോക്കുക പതിവില്ല. ജീവിതയാത്രയില്‍ പക്ഷേ ഇക്കരയിലേക്ക് നോക്കിയാണ് നാമെല്ലാം ഊര്‍ജവും ധൈര്യവും സംഭരിക്കാറുളളത്. ഗൗരിയമ്മ വളരെ നിസംഗയായി ഇക്കരയിലേക്ക് ദീര്‍ഘമായി നോക്കുകയാണെന്ന് പറയാം. അബ്ദുള്ളക്കുട്ടിയുടേത് തീക്ഷ്ണമായ കണ്ണുപായിക്കലാണ്. അത് നിസംഗമായ തിരിഞ്ഞുനോട്ടമല്ല. ഭൂതത്തേക്കാള്‍ അത് നോക്കുന്നത് വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കുമാണ്. ജീവിച്ചുതീര്‍ക്കാനുള്ള വലിയ കാലം മുന്നിലുണ്ട്. അതിന് വേണ്ടി ഭൂതത്തില്‍നിന്ന് ഊര്‍ജവും ധൈര്യവും വികാരവും വലിച്ചൂറ്റിയെടുക്കുയാണ് അ്‌ദ്ദേഹം. രണ്ട് ആത്മകഥകളും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് തീര്‍ത്തും അവികസിതമായ ചേര്‍ത്തല പ്രദേശത്ത് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികളില്‍ ഒരു കെ.ആര്‍.ഗൗരിയമ്മയേ ഉണ്ടായിട്ടുള്ളൂ. മറ്റുപെണ്‍മക്കള്‍ അടുക്കളകളില്‍ ജീവിതം പുകച്ചുതീര്‍ക്കുകയാണ് ചെയ്തിരിക്കുക. പിന്‍നിരയിലുള്ള സമൂഹവിഭാഗത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടി എഴുതാനും വായിക്കാനും പഠിക്കുന്നതുപോലും അത്ര എളുപ്പമല്ലാതിരുന്ന കാലത്ത് എറണാകുളത്ത് പോയി ബിരുദവും നിയമബി

പെയ്‌‌തൊഴിഞ്ഞ സമരം; ഇന്നും പെയ്യുന്ന മരം

വിമോചനസമരത്തിന്റെയും പിരിച്ചുവിടലിന്റെയും ശരിതെറ്റുകളെക്കുറിച്ച്‌ അനേകം ചോദ്യങ്ങള്‍ അന്നുതൊട്ടിന്നോളം ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ഇന്നും രാഷ്‌ട്രീയവിദ്യാര്‍ഥികള്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുന്നു, ഇപ്പോഴും ആ ചരിത്രസംഭവത്തെക്കുറിച്ച്‌ പഠനഗ്രന്ഥങ്ങളും ലേഖനസമാഹാരങ്ങളും ഇറങ്ങുന്നു. ഇതാ പള്ളി മുതല്‍ പാര്‍ട്ടി വരെ യും ആ തരത്തിലുള്ള തിരിഞ്ഞുനോട്ടമാണ്‌. ഇത്‌ വ്യത്യസ്‌തമായ ഒരു കൃതിയാണ്‌. രണ്ടുപക്ഷത്തുള്ളവരുടെയും ലേഖനങ്ങള്‍ ഈ സമാഹാരത്തിലുണ്ട്‌. ആഴത്തില്‍ പഠിച്ചവരുടെ സ്വതന്ത്രങ്ങളായ നിരീക്ഷണങ്ങളുമുണ്ട്‌. ബി.ആര്‍.പി.ഭാസ്‌കറും ഡോ.എം.ജി.എസ്‌ നാരായണനും എം.എ.ജോണും വിമോചനസമരം നേരില്‍ കണ്ടവരാണ്‌. മറ്റുപത്ത്‌ ലേഖകരില്‍ മോചനസമരം ഒരാമുഖം എന്ന പുസ്‌തകമെഴുതിയ ജോണ്‍ കച്ചിറമറ്റവും കമ്യൂണിസ്‌റ്റ്‌ ഭരണവും വിമോചനസമരവും എന്ന പുസ്‌തകം രചിച്ച അഡ്വ.എ.ജയശങ്കറും ഈ വിഷയം ആഴത്തില്‍ പഠിച്ചവരാണ്‌. കെ.വേണുവും രാജന്‍ ഗുരുക്കളും സിവിക്‌ ചന്ദ്രനും ജെ.രഘുവും കേരളരാഷ്‌ട്രീയത്തിന്റെ അകവും പുറവും കണ്ട നിരീക്ഷകരും ചിന്തകരുമാണ്‌. ന്യൂനപക്ഷവര്‍ഗീയതയെ വിമോചനസമരവുമായി ബന്ധിപ്പിക്കുകയാണ്‌ ജി.കെ.സുരേഷ്‌ ബാബു. ഡോ.എം.ഗംഗാധരന്റെ അവതാരി

പ്രദക്ഷിണവഴിയിലെ മങ്ങാത്ത ചിത്രങ്ങള്‍

ഇമേജ്
തിരുവനന്തപുരത്ത്‌ അര നൂറ്റാണ്ടുകാലം പത്രപ്രവര്‍ത്തകനായിരിക്കുക എന്നത്‌ ചരിത്രത്തിന്റെ സാക്ഷിയും ചിലപ്പോഴെല്ലാം ചരിത്രനിര്‍മിതിയില്‍ പങ്കാളിയും ആകാനുള്ള അവസരമാണ്‌. അധികംപേര്‍ക്കത്‌ ലഭിക്കാറില്ലെന്നതുകൊണ്ട്‌, ലഭിച്ചവരില്‍ നല്ലൊരു പങ്ക്‌ പത്രപ്രവര്‍ത്തകര്‍ ചൂടുള്ള അനുഭവക്കുറിപ്പുകള്‍ രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ ജനിക്കുകയും ഏഴ്‌ പതിറ്റാണ്ടിലേറെക്കാലം അവിടെ ജീവിക്കുകയും ചെയ്‌ത മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സ്‌മൃതിചിത്രങ്ങള്‍ എഴുതുമ്പോള്‍ അതില്‍ വായനക്കാരന്‍ പ്രതീക്ഷിക്കുന്ന കൂട്ടുകള്‍ക്ക്‌ നിശ്ചിത സ്വഭാവമുണ്ടാകും. മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മുമ്പ്‌ മന്ത്രിമാരായവര്‍, ഭാവിയില്‍ ആകാന്‍ ഇടയുള്ളവര്‍, മന്ത്രിമാരേക്കാള്‍ മേലെ നില്‍ക്കുന്ന രണ്ടും മൂന്നും നാലും എസ്റ്റേറ്റിലെ മറ്റിനം വി.ഐ.പി.കള്‍, ജ്ഞാനപീഠം നിലവാരമുള്ള സാംസ്‌കാരികപ്രവര്‍ത്തകര്‍-അവരുടെ മഹത്വങ്ങള്‍, സംഭാവനകള്‍, സ്വഭാവവിശേഷങ്ങള്‍, അവരുമായുള്ള സൗഹൃദങ്ങള്‍, വിരോധമുള്ളവരെക്കുറിച്ചുള്ള കുറച്ച്‌ മുള്ളുകള്‍, കുറച്ച്‌ രഹസ്യങ്ങള്‍...ഇവയെല്ലാം രുചികരമായേക്കാവുന്ന വിഭവങ്ങളാണ്‌. പക്ഷേ എസ്‌.ജയചന്ദ്രന്‍നായരുടെ മിശ്രണത്തില്‍ ഇവയൊന്

വര്‍ണശബളമായ ഒരു ഘോഷയാത്ര

ഇമേജ്
ലൈവ്‌ റിപ്പോര്‍ട്ടിങ്ങിന്റെ ഈ കാലത്ത്‌ വാര്‍ത്തകള്‍ക്ക്‌ നിമിഷങ്ങളുടെ ആയുസ്സേ ഉള്ളൂ എന്ന്‌ പറയാം. പത്രങ്ങള്‍ അരങ്ങ്‌ വാണ കാലത്തുപോലും ഇരുപത്തിനാല്‌ മണിക്കൂര്‍ ആയുസ്സേ വാര്‍ത്തകളും ഫീച്ചറുകളും അവകാശപ്പെടാറുള്ളൂ. പക്ഷേ, വാര്‍ത്തകള്‍ ഏറെയും ചരിത്രസംഭവങ്ങളാണ്‌. ചരിത്രമെന്നത്‌ രാജ്യത്തിന്റെയോ ലോകത്തിന്റെയോ മഹാന്മാരുടെയോ ചരിത്രങ്ങളായിരുന്ന കാലം മാറിയിരിക്കുന്നു. ചെറിയവരെന്ന്‌ മുമ്പ്‌ കരുതപ്പെട്ടവരുടെ ജീവചരിത്രങ്ങള്‍ക്ക്‌ മഹാത്മാഗാന്ധിയുടെ ജീവചരിത്രത്തേക്കാള്‍ വില്‌പനയുള്ള ഇക്കാലത്ത്‌ ചരിത്രത്തിന്റെയും അര്‍ഥം മാറുന്നു. ചെറിയ സംഭവങ്ങളും ചരിത്രസംഭവങ്ങളാകുന്നു. വാര്‍ത്തകള്‍ നിമിഷംകൊണ്ട്‌ ശ്രദ്ധയില്‍നിന്ന്‌ മറയുന്നുണ്ടാവാം. അവ പലതും ചരിത്രസംഭവങ്ങളായി തിരിച്ചുവരികതന്നെ ചെയ്യുന്നു. വാര്‍ത്തകള്‍ക്കും ചരിത്രത്തിനും സാക്ഷികളാണ്‌ പത്രപ്രവര്‍ത്തകര്‍. എല്ലാം കണ്‍മുമ്പിലൂടെ കടന്നുപോകുന്നു. കണ്ടുമറന്ന കാര്യങ്ങള്‍ക്ക്‌ വിലപ്പെട്ട ചരിത്രസംഭവങ്ങളായി, ജീവിതാനുഭവങ്ങളായി, വായിച്ചുകൊതിക്കാവുന്ന ഉപന്യാസങ്ങളായി പുനര്‍ജന്മം നല്‌കാനാകും. പത്രപ്രവര്‍ത്തകരെപ്പോലെ അതിനുള്ള പ്രചോദനങ്ങളെയും പ്രകോപനങ്ങളെയും നേരിടേണ്ടിവര

ചരിത്രസംഭവങ്ങളായ അഭിമുഖങ്ങള്‍

ഒരഭിമുഖമെങ്കിലും കാണുകയോ വായിക്കുകയോ ചെയ്‌തിട്ടില്ലാത്തവരില്ല. ദൃശ്യമാധ്യമങ്ങളില്‍ അഭിമുഖങ്ങള്‍ ജനപ്രിയ പരിപാടികളായി വളര്‍ന്നിട്ടുണ്ട്‌. പ്രത്യേകവൈദഗ്‌ദ്ധ്യം ആവശ്യമുള്ള മാധ്യമപ്രവര്‍ത്തനശാഖയായി ഇന്ന്‌ ലോകമെങ്ങും അഭിമുഖസംഭാഷണം മാറിയിരിക്കുന്നു. എങ്ങിനെയാണ്‌ ഈ മാധ്യമശൈലി രൂപം കൊണ്ടതും വികസിച്ചതുമെന്ന്‌ അറിയുക കൗതുകകരമായ സംഗതിയാണ്‌. മാധ്യമപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്ക്‌ അത്‌ ഒഴിവാക്കാനാകാത്ത വിജ്ഞാനശാഖയുമാണ്‌. രണ്ടുവിഭാഗത്തില്‍ പെട്ടവര്‍ക്കും ഏറെ പ്രയോജനപ്രദമായ കൃതിയാണ്‌ ജമാല്‍ കൊച്ചങ്ങാടിയുടെ 'ക്‌ളാസിക്‌ അഭിമുഖങ്ങള്‍ '. അറിവുള്ളവരോട്‌ കാര്യമറിയാന്‍ എല്ലാകാലത്തും ചോദ്യങ്ങള്‍ ചോദിച്ചുപോന്നിട്ടുണ്ട്‌. വായനക്കാരന്‌ വേണ്ടി അവന്റെ ചോദ്യങ്ങള്‍ ചോദിക്കുകയാണ്‌ മാധ്യമപ്രവര്‍ത്തകന്‍ ചെയ്യുന്നത്‌. ഇതൊരു കലയാണ്‌, അതേ സമയം അതൊരു ബൗദ്ധികപ്രവര്‍ത്തനവുമാണ്‌. ഏതെങ്കിലും മേഖലയില്‍ വൈദഗ്‌ദ്ധ്യമോ പ്രശസ്‌തിയോ നേടിയവരെയാണ്‌ അഭിമുഖക്കാരന്‍ തേടിച്ചെല്ലുക.അഭിമുഖസംഭാഷണത്തിന്‌ അവസരം ചോദിച്ച്‌ മാധ്യമലേഖകന്മാര്‍ കാത്തുനില്‍ക്കുകയെന്നത്‌ വി.ഐ.പി.കള്‍ക്ക്‌ വിധിച്ചിട്ടുള്ള കാര്യമാണ്‌. അവര്‍ താരങ്ങളാണ്‌-രാഷ്

യാത്രാവിവരണവും രാഷ്ട്രീയമാണ്‌

യാത്രാവിവരണമാണ്‌ ഏറ്റവുമേറെ വൈവിദ്ധ്യവും അനന്തസാധ്യതകളും ഉള്ള സാഹിത്യശാഖ എന്ന്‌ തോന്നാറുണ്ട്‌. കവിതയ്‌ക്കും കഥയ്‌ക്കും നോവലിനുമെല്ലാം നിശ്ചിതമായ ഫോര്‍മാറ്റുകളുണ്ട്‌. ഒരു പരിധിക്കപ്പുറം അതിന്റെ പരിധികള്‍ ലംഘിക്കാനാവില്ല. ലംഘിച്ചാല്‍ കവിത കവിതയല്ലാതാകും, കഥ കഥയല്ലാതാകും നോവല്‍ നോവലുമല്ലാതായിപ്പോകും. യാത്രാവിവരണം രചയിതാവിന്‌ ഏറെ സ്വാതന്ത്ര്യം നല്‍കുന്നു. കഴിവുള്ള എഴുത്തുകാരന്റെ മുമ്പില്‍ അത്‌ അനന്തസാധ്യതകളുടെ വാതില്‍ തുറയ്‌ക്കുന്നു. കണ്ട എല്ലാറ്റിന്റെയും ദൃക്‌സാക്ഷിവിവരണമായി യാത്രാവിവരണം മാറ്റിയവരുണ്ട്‌. അത്‌ മോശമാണ്‌ എന്നല്ല. കണ്ട ആളുകളുമായി സംസാരിച്ചിരുന്നത്‌ മുഴുവന്‍ എഴുതിനിരത്തിയവരുണ്ട്‌. കണ്ട നാടുകളുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളെല്ലാം വേറെ റഫറന്‍സ്‌ പുസ്‌തകം നോക്കി എഴുതിനിറച്ചവരുണ്ട്‌. തന്റെ ദിനചര്യങ്ങളും തനിക്ക്‌ മനസ്സില്‍ തോന്നിയതും വിവരിക്കാന്‍ വേണ്ടി പുസ്‌തകത്തിന്റെ മുഴുവന്‍ ഏതാണ്ട്‌ മുഴുവന്‍ ഭാഗം വിനിയോഗിച്ചവരുമുണ്ട്‌. അത്തരമൊരു യാത്രാവിവരണത്തെക്കുറിച്ച്‌ പ്രൊഫ.സുകുമാര്‍ അഴീക്കോട്‌ പറഞ്ഞിട്ടുണ്ട്‌- എല്ലാ ദിവസത്തെക്കുറിച്ചുമുള്ള വിവരണം ആരംഭിച്ചത്‌ 'ഞാന്‍ ചായകുടിച്ച