പോസ്റ്റുകള്‍

Media എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വാര്‍ത്തയ്ക്കു വില: വാശിയോടെ വാട്‌സ്ആപ്പ്

മാധ്യമസ്ഥാപനങ്ങളെല്ലെങ്കിലും വാര്‍ത്തയുടെ ആഗോളവില്പനക്കാരാണ് ഗൂഗ്‌ളും ഫെയ്‌സ്ബുക്കും ഉള്‍പ്പെടുന്ന ടെക് ഭീമന്മാര്‍. അവര്‍ക്ക് ലേഖകരില്ല, ന്യൂസ്‌റൂമില്ല, എഡിറ്ററില്ല. പക്ഷേ, അവര്‍ വാര്‍ത്ത വില്‍ക്കുന്നു, പണമുണ്ടാക്കുന്നു. അച്ചടി മാധ്യമങ്ങളില്‍ നിന്നെടുക്കുന്ന വാര്‍ത്തയ്ക്ക് വില നല്‍കിക്കൂടേ എന്ന ചോദ്യത്തിന്,  കൊടുക്കുന്ന പ്രശ്‌നമേയില്ല എന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോള്‍ സ്വരം കടുത്തിട്ടേയൂള്ളൂ.  ഗൂഗ്ള്‍ ഫെയ്‌സ്ബുക്കിനോളം വാശി കാട്ടുന്നില്ല. ആഗോളതലത്തില്‍ ഒരേ നയം എന്ന നിലപാട് അവര്‍ക്കില്ല. ഏറ്റവും വലിയ സെര്‍ച്ച് സംവിധാനം കൂടിയാണ് ഗൂഗ്ള്‍ എന്നതിനാല്‍ കുറെക്കുടി കരുതല്‍ ആവശ്യമാണെന്ന തോന്നല്‍  അവര്‍ക്കുണ്ട്. തര്‍ക്കങ്ങള്‍ ഓരോരോ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് അവര്‍ ചെയ്യുന്നത്.   വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ടെക് കമ്പനികള്‍ അതു കട്ടെടുക്കുകയൊന്നുമല്ല ചെയ്യുന്നത്. മാധ്യമസ്ഥാപനങ്ങള്‍തന്നെയാണ് ഫെയ്‌സ്ബുക്കിലും ഗൂഗ്‌ളിനും വാര്‍ത്ത നല്‍കുന്നത്. വില കൊടുത്ത് പത്രം വാങ്ങാത്ത ജനവിഭാഗത്തിനും പത്രവും വാര്‍ത്

മാധ്യമങ്ങള്‍ പരസ്പരം പൊരുതിയ കാലം

  അമേരിക്കയിലെ ഇരട്ട ഗോപുരം ഭീകരര്‍ വിമാനം കൊണ്ടിടിച്ച് തകര്‍ത്തത് ഒരു ചരിത്രസംഭവമായിരുന്നല്ലോ. ലോകമെങ്ങുമുള്ള പത്രാധിപന്മാര്‍ ഈ വാര്‍ത്ത എങ്ങനെ, എന്ത് വാക്കുകള്‍ ഉപയോഗിച്ച്, ഏതു ചിത്രം ചേര്‍ത്ത് ഒന്നാം പേജില്‍ അവതരിപ്പിക്കണമെന്നു തീരുമാനിക്കാനാവാതെ അന്തംവിട്ടിരുന്നിട്ടുണ്ട്. വാക്കുകള്‍ അല്ല ദൃശ്യമാണ് പ്രധാനം എന്നു കരുതിയവര്‍ ഒരു കൂറ്റന്‍ വര്‍ണചിത്രത്തില്‍ ഒതുക്കി ഒന്നാം പേജ്. ചിത്രങ്ങളെല്ലാം ജനങ്ങള്‍ ആവര്‍ത്തിച്ചു കണ്ടതല്ലേ എന്നു സ്വയം ചോദിച്ച് ചില പത്രാധിപന്മാര്‍ ഒന്നാം പേജ് നിറയെ ആ സംഭവത്തിന്റെ വാര്‍ത്തകള്‍ മാത്രം കൂറ്റന്‍ തലക്കെട്ടുകളോടെ നിരത്തി.   വാക്കുകള്‍ക്കു മാത്രമല്ല ദൃശ്യങ്ങള്‍ക്കും പ്രസക്തിയില്ലാതാകുന്ന അവസ്ഥ പത്രങ്ങള്‍ക്ക് അനുഭവപ്പെടുന്നതിന്റെ തുടക്കം അതായിരുന്നു എന്നു പറയാം. ടെലിവിഷനോട് പൊരുതാന്‍ കഴിയാതെ വന്നപ്പോള്‍ അതിശയോക്തികളുടെയും അതു നിരത്താനുള്ള തടിയന്‍ ഫോണ്ടുകളുടെയും ഉപയോഗത്തില്‍ ആശ്വാസം കണ്ടെത്തുകയായിരുന്നു ലോകമെമ്പാടുമുള്ള പത്രങ്ങള്‍. 98 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു രാജ്യത്ത് രണ്ട് കെട്ടിടം മാത്രമാണ് തകര്‍ന്നുവീണതെങ്കിലും അതിനു ചരിത്രപ്രാധാന്യമുണ്

ടി.ആര്‍.പി. തട്ടിപ്പ്അങ്ങാടിപ്പാട്ടായ ചാനല്‍ രഹസ്യം

ഇമേജ്
എല്ലാ അഴിമതികളെയും തെറ്റുകുറ്റങ്ങളെയും ജനങ്ങള്‍ക്കു വേണ്ടി തുറന്നു കാട്ടുന്നു എന്ന് അവകാശപ്പെടുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് സിംഹങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെന്താണ്?  കുറച്ചായി ഇന്ത്യന്‍ വാണിജ്യതലസ്ഥാനത്തെ ചര്‍ച്ച ഇതാണ്. വന്‍കിട ദൃശ്യമാധ്യമങ്ങള്‍ തങ്ങളുടെ പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട കമ്പനികളെപ്പോലും വഞ്ചിക്കുകയായിരുന്നു. ഒപ്പം അവര്‍, തങ്ങളുടെ സഹജീവികളായ മറ്റ് ദൃശ്യമാധ്യമങ്ങളെയും വഞ്ചിക്കുകയായിരുന്നു.   അര്‍ണാബ് ഗോസ്വാമി ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യസ്ഥാപനങ്ങളുടെ ആകെ പരസ്യച്ചെലവിന്റെ 37 ശതമാനം ടെലിവിഷന്‍ ചാനലുകള്‍ക്കാണ് ലഭിച്ചത്. 25,000 കോടി രൂപ വരുമിത്. ഇന്ത്യയിലാകെയുള്ള ആയിരത്തോളം ചാനലുകളുടെയും മുഖ്യവരുമാനമാര്‍ഗമാണിത്. കേബ്ള്‍ വഴി കിട്ടുന്നത് കുറവാണ്. മിക്കതും സൗജന്യവിതരണമാണ്. പരസ്യത്തിന്റെ തോതും നിരക്കും നിശ്ചയിക്കുന്നത്് എത്ര വീടുകളില്‍ എത്ര നേരം ഏത് ചാനലുകള്‍ കാണുന്നു എന്നു നോക്കിയാണ്. 45000 വീടുകള്‍ തിരഞ്ഞെടുത്ത് അവിടത്തെ ടി.വി.കളില്‍ ഘടിപ്പിച്ച നിരീക്ഷണയന്ത്രം നോക്കിയാണ് ഇത് തീരുമാനിക്കുക. ഏതെല്ലാം വീടുകളിലാണ് ഈ അളവുയന്ത്രം ഘടിപ്പിച്ചിട്ടുള്ളതെന്നത് രഹസ്യമാണ്

വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റും വേജ് ബോര്‍ഡും ഇല്ലാതാക്കി

  ഫോര്‍ത്ത് എസ്റ്റേറ്റും വെറും വ്യവസായം മാത്രം.. . എന്‍.പി രാജേന്ദ്രന്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ബലവും പ്രതീക്ഷയും ആയിരുന്ന വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ് ഇനി നിയമപുസ്തകത്തിലില്ല. രാജ്യത്തെ പതിമൂന്നു നിയമങ്ങള്‍ ഒറ്റ നിയമത്തിന്‍ കീഴില്‍ കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതോടെയാണ് വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റ് അപ്രത്യക്ഷമായത്. ജനാധിപത്യ രാജ്യങ്ങളിലെല്ലാം ഫോര്‍ത്ത് എസ്റ്റേറ്റായി അംഗീകരിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനത്തിന്റെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി, 1955-ല്‍ അതികായന്മാര്‍ നിറഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഏറെ ചര്‍ച്ചകള്‍ നടത്തി രൂപം നല്‍കിയ നിയമമാണ്, മഹാമാരിയുടെ മറവില്‍ ഒരു ചര്‍ച്ച പോലുമില്ലാതെ പതുക്കെ ഇല്ലാതാക്കിയത്.  വര്‍ക്കിങ്ങ് ജേണലിസ്റ്റ് ആക്റ്റില്‍ വ്യവസ്ഥ ചെയ്തതിന്റെ ബലത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വേജ് ബോര്‍ഡുകളെ നിയമിക്കുന്നത്. ഇന്ത്യയില്‍ വേതനനിര്‍ണ്ണയത്തിന് വേജ് ബോര്‍ഡ് ഉള്ള ഏക വ്യവസായം അച്ചടിമാധ്യമങ്ങള്‍ മാത്രമായിരുന്നു.  ആദ്യകാലത്ത് അഞ്ച

മുഖപ്രസംഗപേജുകള്‍ രാഷ്ട്രീയക്കാര്‍ കയ്യടക്കുമ്പോള്‍

ഇമേജ്
മീഡിയബൈറ്റ്‌സ് മുഖപ്രസംഗപേജുകള്‍ രാഷ്ട്രീയക്കാര്‍ കയ്യടക്കുമ്പോള്‍ മിക്ക ഇംഗ്ലീഷ് പത്രങ്ങളുടെയും എഡിറ്റോറിയല്‍ പേജുകളില്‍ ലേഖനമെഴുതാനുളള കരാര്‍ രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തിട്ടുണ്ടോ? ഓഗസ്റ്റ് മാസത്തില്‍ ദേശീയദിനപത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളെക്കുറിച്ച്് ഇന്ത്യന്‍ ജേണലിസംറെവ്യു ( https://indianjournalismreview.com /)നടത്തിയ നിരീക്ഷണമാണ് ഈ ചോദ്യമുയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ ചരിത്രപ്രധാനമായ ഇടപെടല്‍ നടത്തിയ മാസം എന്ന നിലയില്‍ കൂടിയാവാം രാഷ്ട്രീയക്കാര്‍-ബഹുഭൂരിപക്ഷവും ബി.ജെ.പി നേതാക്കള്‍-പത്രങ്ങളുടെ ലേഖനവിഭാഗം കയ്യടക്കിയത്. ആഗസ്റ്റിലെ ഏഴു പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളില്‍ 42 ലേഖനങ്ങള്‍ എഴുതിയത് രാഷ്ട്രീയ നേതാക്കളായിരുന്നു. നേതാക്കളല്ലാത്ത പാര്‍ട്ടി ബുദ്ധിജീവികള്‍ എഴുതിയതു കൂടി ചേര്‍ത്താല്‍ എണ്ണം 63 ആകും. ഇതില്‍ ഒന്നാം സ്ഥാനം ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനായിരുന്നു. 39 ലേഖനങ്ങള്‍ എഴുതിയത് നേതാക്കള്‍, ഇതില്‍ 32ഉം ബി.ജെ.പി നേതാക്കള്‍. സംഘപരിവാര്‍ സഹയാത്രികനായിരുന്ന അധിപന്‍ രാമ്‌നാഥ് ഗോയങ്കയുടെ കാലം മുതല്‍ ദി ഇന്ത്യന്‍ എക്്‌സപ്രസ്സിന് ഈ പക്ഷപാതം ഉണ്ടായിരുന്നതാണ്. 63 ല

രണ്ട് വാര്‍ത്താ ഏജന്‍സി ജീവിതങ്ങള്‍- ഇവര്‍ വിസ്മരിക്കപ്പെടുകയില്ല

രണ്ട് വാര്‍ത്താ ഏജന്‍സി ജീവിതങ്ങള്‍- ഇവര്‍ വിസ്മരിക്കപ്പെടുകയില്ല എന്‍.പി രാജേന്ദ്രന്‍ പത്രപ്രവര്‍ത്തകനാകുന്നതു വരെ എനിക്കും വാര്‍ത്താ ഏജന്‍സികളെക്കുറിച്ച് വലിയ പിടിപാടുണ്ടായിരുന്നില്ല. അങ്ങനെ ചിലതുണ്ട് എന്നറിയാമെന്നല്ലാതെ രീതികളൊന്നും അറിയില്ല. പത്രവാര്‍ത്തകളോടൊപ്പം സ്വന്തം ലേഖകന്‍ എന്നും മറ്റും ചേര്‍ക്കുന്നതുപോലെ പി.ടി.ഐ എന്നും യു.എന്‍.ഐ എന്നും ചേര്‍ത്തിരുന്ന കാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറ അതും കണ്ടിട്ടില്ല. വാര്‍ത്തകള്‍ ശേഖരിച്ച് ലോകമെങ്ങും പത്രസ്ഥാപനങ്ങള്‍ക്ക് എത്തിക്കുന്നത് വാര്‍ത്താ ഏജന്‍സികളാണ്. പക്ഷേ, അവര്‍ നിര്‍ഭാഗ്യവന്മാരാണ്. വായനക്കാര്‍ അവരുടെ സേവനം അറിയാറില്ല. അവരുടെ ലേഖകരുടെ പേരുകള്‍ വാര്‍ത്ത വായിക്കുന്നവര്‍ അറിയുകയില്ല.  1981 മുതല്‍ ന്യൂസ് റൂമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു അനീതി കണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. മിക്കവാറും എല്ലാ പ്രധാന ദേശീയവാര്‍ത്തകളും തരുന്നത് പി.ടി.ഐ, യു.എന്‍.ഐ എന്നീ രണ്ട് വാര്‍ത്താ ഏജന്‍സികളാണ്. ആ റിപ്പോര്‍ട്ടുകള്‍ മലയാളത്തിലാക്കുകയാണ് മാതൃഭൂമി കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കിലെ ഞങ്ങളുടെ പ്രധാനജോലി. അതേപടി കൊടുക്കണം എന്നില്ല. ചി

അന്ന് അരുണ്‍ ഷൗരി, ഇന്നു റവീഷ് കുമാര്‍

ഇമേജ്
ഏഷ്യന്‍ നോബല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടാറുള്ള മാഗ്‌സാസെ അവര്‍ഡിന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് എന്‍.ഡി.ടി.വി യുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ റവീഷ് കുമാറാണ്. ഈ തിരഞ്ഞെടുപ്പ് അടിയന്തരാവസ്ഥക്കാലത്തെ പമേഗ്‌സാസെ അവാര്‍ഡിനെ ഓര്‍മിപ്പിക്കുന്നു. അന്നു രാജ്യം പ്രഖ്യാപിത ഏകാധിപത്യത്തിന്‍കീഴില്‍ ഞെരുങ്ങുകയായിരുന്നു. അതിനെതിരെയും തുടര്‍ന്നും ശബ്ദിക്കാന്‍ ശ്രമിച്ചതിനുള്ള അംഗീകാരമായി ബഹുമതി 1982-ല്‍ അരുണ്‍ ഷൗരിയെ തേടിച്ചെന്നു. ഇന്ന് രാജ്യം അപ്രഖ്യാപിത ഏകാധിപത്യത്തിലാണ്. ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങളില്‍നിന്ന് ഇതിനെതിരെ ഉയരുന്ന ഒരു ശബ്ദം റവീഷ് കുമാറിന്റേതാണെന്ന് ഒരു മഗ്‌സാസെ പുരസ്‌കാരസമിതി തിരിച്ചറിയുന്നു. അരുണ്‍ ഷൗരിയുടെ മാധ്യമസേവനങ്ങള്‍ വിവരിക്കുന്ന പുരസ്‌കാര സമിതിയുടെ പ്രഖ്യാപനത്തില്‍ 575 വാക്കുകളാണ് ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ ജേണലിസം റവ്യൂ റിപ്പോര്‍ട്ട് ഓര്‍ക്കുന്നു. ഇന്ന് റവീഷ് കുമാര്‍ പൊരുതേണ്ടിവരുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ വിവരിക്കാന്‍ പുരസ്‌കാരസമിതിക്ക് 878 വാക്കുകള്‍ ഉപയോഗിക്കേ്ണ്ടിവന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എത്ര വലിയ ഭീഷണിയെ ആണ് നേരിടുന്നതെന്ന് ഇതു വ്യക്തമാക്കുന്നുവ

എട്ടു വര്‍ഷം, ജപ്പാനില്‍ കുറഞ്ഞത് ഒരു കോടി പത്രം

ഇമേജ്
മീഡിയ കോളം എന്‍.പി രാജേന്ദ്രന്‍ എട്ടു വര്‍ഷം, ജപ്പാനില്‍ കുറഞ്ഞത് ഒരു കോടി പത്രം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പത്രം വില്‍ക്കുന്ന രാജ്യം എന്ന ബഹുമതി ജപ്പാന്‍ നിലനിര്‍ത്തുന്നുണ്ട്. പക്ഷേ, ജപ്പാനില്‍ പത്രവില്പനയിലുണ്ടാകുന്ന തകര്‍ച്ച അവിടത്തെ പത്രങ്ങളെ ആകെ ആശങ്കയിലാഴ്ത്തുന്നു. രണ്ടായിരാം ആണ്ടിനു ശേഷം 2018 വരെ ഒരു കോടി കോപ്പികളാണ് രാജ്യത്ത് കുറഞ്ഞത്. 2018-ല്‍ മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത് ലക്ഷം കോപ്പികളുടെ കുറവാണ് ഇവിടെ പത്രപ്രചാരത്തില്‍ ഉണ്ടായത്. അഞ്ചു ശതമാനം എ്ന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണ്. കേരളത്തില്‍ പോലും പത്തു ശതമാനമാണ് പത്രം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ വര്‍ഷംതോറും കുറയുന്നത്. 3,68 കോടി പത്രങ്ങള്‍ വില്‍ക്കുന്ന ജപ്പാന് ഇരുപതു ലക്ഷം കോപ്പിയുടെ കുറവ് വലുതല്ല. എന്നാല്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കയെ ഇതൊട്ടും നിസ്സാരമാക്കുന്നില്ല. 85ലക്ഷം കോപ്പിവില്‍ക്കുന്ന പത്രമാണ് യോമ്യുരി ഷിംബുന്‍. ഇതാണ് ഏറ്റവും സര്‍ക്കുലേഷനുള്ള പത്രം. ആ പത്രത്തിന്റെ പ്രചാരത്തേക്കാള്‍ പതിനഞ്ചു ലക്ഷം കൂടൂതലാണ് ഓരോ വര്‍ഷം രാജ്യത്തുണ്ടാകുന്ന പ്രചാരക്കുറവ്. വര്‍ഷം തോറും ഓരോ യോമ്യുരി ഷിം

അതെ, മാദ്ധ്യമരംഗവും ദുരന്തത്തിലേക്ക്

ഇമേജ്
മലബാറിലും തിരുകൊച്ചിയിലും തിരുവിതാംകൂറിലും വേറിട്ടു പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തക സംഘടനകള്‍ ഒറ്റ സംഘടനയായി മാറുന്നത് 1950-ലാണ്. ഐ.എഫ്.ഡബ്ല്യൂ.ജെ (IFWJ)  യുടെ രൂപവല്‍ക്കരണ സമ്മേളനം 1950-ല്‍ കോട്ടയത്തു നടന്നപ്പോള്‍ ദേശീയരംഗത്ത് പേരും പ്രശസ്തിയും നേടിക്കഴിഞ്ഞിരുന്ന പോത്തന്‍ ജോസഫ് പങ്കെടുത്തിരുന്നു. ഇതിനോടൊപ്പമാണ് KUWJ യും രൂപം കൊള്ളുന്നത്. സംഘടന രൂപം കൊണ്ടിട്ടു 67 വര്‍ഷം പിന്നിട്ടു എന്നര്‍ത്ഥം. പ്രമുഖന്മാരായ കെ.കാര്‍ത്തികേയ(കേരളകൗമുദി)നും പെരുന്ന കെ.എന്‍.നായരും പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് നേതാവായ പി.വിശ്വംഭരനും ഡോ.എന്‍.വി.കൃഷ്ണവാരിയരും കെ.ദാമോദരമേനോനും സി.എച്ച് മുഹമ്മദ് കോയയും വര്‍ഗീസ് കളത്തിലും ഉള്‍പ്പെടെ ഒരുപാട് പ്രഗത്ഭമതികള്‍ പത്രപ്രവര്‍ത്തകയൂണിയനെ നയിച്ചിരുന്ന കാലമായിരുന്നു അത്. പിന്നെയും മുപ്പതോളം വര്‍ഷം കഴിഞ്ഞ്്, എണ്‍പതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ തലമുറ പത്രപ്രവര്‍ത്തന രംഗത്തെത്തുന്നത്.  ആ തലമുറയില്‍ പെട്ട ഏതാണ്ട് എല്ലാവരും ഇന്നു പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നു പിരിഞ്ഞ് സീനിയര്‍ ജേണലിസ്റ്റ്‌സ് സംഘടനയില്‍ എത്തിക്കഴിഞ്ഞു! ഏഴു പതിറ്റാണ്ടോളം മുമ്പത്തെ പത്രപ്രവര്‍ത്ത

മാദ്ധ്യമലോകം എങ്ങോട്ട്? നിര്‍മിതബുദ്ധി മുതല്‍ വ്യാജവാര്‍ത്ത വരെ

വികസിതലോകത്ത് പത്രങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഓരോ വര്‍ഷാരംഭവും മാദ്ധ്യമലോകത്തിന്റെ ഹൃദയമിടിപ്പിനു വേഗം കൂട്ടുകയാണ്. 2019 എന്താണ് മാദ്ധ്യമ മേഖലയ്ക്കായി കാത്തുവച്ചിരിക്കുന്നത്? പരിശോധിക്കുകയാണ് ലോകത്തിലെ പ്രമുഖ മാദ്ധ്യമപഠന സ്ഥാപനം ആയ റോയിട്ടേയഴ്‌സ് ഇന്‍സ്റ്റിറ്റിയട്ട് ഫോര്‍ സ്റ്റഡി ഓഫ് ജേണലിസം. 2012 മുതല്‍ വര്‍ഷംതോറും സര്‍വെ നടത്തുന്നുണ്ട് റോയ്‌ട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യ ഉള്‍പ്പെടെ 29 രാജ്യങ്ങളില്‍നിന്നുള്ള 200 മാദ്ധ്യമ പ്രധാനികളുടെ അഭിപ്രായങ്ങള്‍ ആണ് ഈ റിപ്പോര്‍ട്ടിനു ആധാരം. അവരില്‍ നാല്പത് എഡിറ്റര്‍ ഇന്‍ ചീഫുമാരും മുപ്പതു സി.ഇ.ഓ മാരും മുപ്പതു ഡിജിറ്റല്‍ മീഡിയ തലവന്മാരും ഉള്‍പ്പെടുന്നു. എണ്‍പതു ശതമാനവും വികസിതരാജ്യങ്ങളില്‍നിന്നുള്ളവരാണ്. 55 ശതമാനം പേര്‍ അച്ചടി മാദ്ധ്യമ പശ്ചാത്തലം ഉള്ളവരുമാണ്. സര്‍വെയില്‍ കണ്ടെത്തിയ പ്രധാന ആശങ്കകളും പ്രതീക്ഷകളും എന്തെല്ലാമെന്നു നോക്കാം. 1. പത്രങ്ങള്‍ തുടര്‍ന്നും അതിജീവനത്തിനു പരസ്യവരുമാനത്തെയും കോപ്പി വില്‍പ്പനയും ആശ്രയിക്കും. പക്ഷേ, നിലനില്‍ക്കാന്‍ അതു മതിയാകില്ല. ഇതിനോട് ചേര്‍ന്നു സംഭാവനകളെയും മറ്റു പുതിയ മാര്‍