പോസ്റ്റുകള്‍

Newsminute column എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മതം മാര്‍ക്‌സിസ്റ്റുകാരെയും മയക്കുന്ന കറുപ്പാണോ?

ഇമേജ്
അറുപതുകളിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഓര്‍ത്തുപോകുന്നു. സ്‌കൂള്‍ അവധിയാണ് എന്നതുകൊണ്ടുമാത്രമാണ് ഞങ്ങള്‍ കുട്ടികള്‍ ആ ദിനം ഓര്‍ക്കാറുള്ളത്. അടുത്തു ക്ഷേത്രമുണ്ടെങ്കില്‍ സ്ത്രീകള്‍ രാവിലെ കുളിച്ചുതൊഴുതേക്കും. അമ്പലത്തില്‍ പ്രത്യേക പൂജയോ നിവേദ്യമോ ഉണ്ടായെന്നു വരാം. പ്രഭാഷണമോ കലാപരിപാടികളോ നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ശ്രീരാമജയന്തിയും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവുമെല്ലാം  കുറച്ചുപേര്‍ മാത്രം പങ്കാളികളാകുന്ന ചെറിയ ആഘോഷങ്ങളായിരുന്നു അന്ന്. കുട്ടികളെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് തെരുവുകള്‍ കയ്യടക്കുന്ന വലിയ ആഘോഷങ്ങള്‍ തുടങ്ങിയത് എഴുപതുകള്‍ക്കും ശേഷമാണ്. അതു തുടങ്ങിയതാവട്ടെ ഭക്തികൊണ്ടല്ല, രാഷ്ട്രീയലക്ഷ്യത്തോടെയാണ്. മനുഷ്യര്‍ മതത്തോടും അതിന്റെ ആചാരാനുഷ്ടാനങ്ങളോടും കൂടുതല്‍ അടുക്കുന്നത് നല്ലതല്ലേ എന്നു ചോദിച്ചേക്കാം. പ്രശ്‌നം അതല്ല. മുമ്പ് ഇല്ലാത്തതും ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതും മതവിശ്വാസമോ ദൈവവിശ്വാസമോ അല്ല. ലോകത്തെ വികസിതരാജ്യങ്ങളില്‍, പ്രത്യേകിച്ച് ക്ഷേമരാജ്യസങ്കല്പം ശക്തമായിക്കഴിഞ്ഞ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഈശ്വരവിശ്വാസവും മതവിശ്വാസവും ഉള്ളവരുടെ എണ്ണം ജനസംഖ്യയുടെ പാതിപോലും ഇ

മാധ്യമങ്ങളില്‍നിന്ന് കോടതിവാര്‍ത്ത അപ്രത്യക്ഷമാകുമ്പോള്‍

ഇമേജ്
മാധ്യമങ്ങളില്‍ ഇത് ഒരു പക്ഷേ വാര്‍ത്തയായിട്ടില്ല വായനക്കാര്‍ ശ്രദ്ധിക്കുന്നുമുണ്ടാവില്ല. പക്ഷേ, അതൊരു യാഥാര്‍ത്ഥ്യമാണ്. കുറെ ആഴ്ചകളായി കേരളത്തിലെ മാധ്യമങ്ങളില്‍  കോടതിവാര്‍ത്തകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ദൃശ്യ,അച്ചടി, ഭാഷാ ഭേദങ്ങളില്ല. കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നില്ലെന്ന കാര്യം ഒരു വാര്‍ത്തയായിപ്പോലും മാധ്യമങ്ങളില്‍ വന്നിട്ടില്ല. തങ്ങളെ അഭിഭാഷകര്‍ ശാരീരികമായി തടയുകയും ആക്രമിക്കുകയും ചെയ്യുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍ റിപ്പോട്ട് ചെയ്യാന്‍ കഴിയുന്നില്ല എന്ന കാര്യം പത്രങ്ങള്‍ ഒരു അറിയിപ്പായിപ്പോലും പ്രസിദ്ധീകരിച്ചിട്ടുമില്ല. വാര്‍ത്ത എന്നതിനപ്പുറും നിത്യജീവിതത്തില്‍ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ അടങ്ങുന്നതാണ് മിക്ക കോടതിവാര്‍ത്തകളും. ചിലരെ ശിക്ഷിക്കുന്നതും ശിക്ഷിക്കാതിരിക്കുന്നതും നിയമത്തിന്റെ വ്യാഖ്യാനങ്ങള്‍ പുതിയ നിയമങ്ങളായി മാറുന്നതുമെല്ലാം ജനങ്ങള്‍ അറിയുന്നത്-ചിലപ്പോള്‍ അഭിഭാഷകര്‍പോലും അറിയുന്നത്- മാധ്യമങ്ങളിലൂടെയാണ്. ജനാധിപത്യസമൂഹത്തിലെ അനിവാര്യമായ നിയമബോധവല്‍ക്കരണമാണ് ഈ പ്രക്രിയ. ഫോര്‍ത്ത്് എ

മാണിക്കു മുന്നില്‍ മൂന്നുവഴി, സാവകാശം തീരുമാനിക്കാം

ഇമേജ്
കേരളാകോണ്‍ഗ്രസ് നഷ്ടക്കച്ചവടങ്ങള്‍ നടത്താറില്ല. ഏതാണ് കൂടുതല്‍ ലാഭം എന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടായാല്‍ പാര്‍ട്ടി രണ്ടാകുമെന്നു മാത്രം. രണ്ടിലൊരാള്‍ക്ക് ലാഭം കൂടുതലുണ്ടെന്നു കണ്ടാല്‍ മറ്റേയാളും ആ മറുകണ്ടം ചാടും. അപ്പോള്‍ എല്ലാവര്‍ക്കും തുല്യസന്തോഷം. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പെയും ഈ പ്രശ്‌നം ഉടലെടുത്തു. ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും തിരഞ്ഞെടുപ്പുതിരിച്ചടി മുന്‍കൂട്ടി കണ്ടാണ് മറുകണ്ടം ചാടിയത്. ആ ഘട്ടത്തില്‍ പുറത്തുചാടിയാല്‍ ഇടതുമുന്നണി തന്നെ പെരുവഴിയിലാക്കുമെന്നുറപ്പുള്ളതുകൊണ്ട് മാണി ചാടിയില്ല. തിരഞ്ഞെടുപ്പ് മാണിക്ക് ലാഭകരമായിരുന്നില്ല; ഫ്രാന്‍സിസ് ജോര്‍ജിന് എല്ലാം നഷ്ടമായി എന്നതുമാത്രം വലിയ സമാധാനം. മാണി യു.ഡി.എഫ് ഉണ്ടാക്കിയ ആളാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ. ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം നിന്നുകൊടുത്തു എന്നതാണ് സത്യം. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന് ആദ്യം നാണം കെട്ട കെ.കരുണാകരന് ഇന്ദിരയുടെ തിരിച്ചുവരവോടെ ശക്തി കൂടിയപ്പോഴാണ് ആന്റണിയും കൂട്ടരും കോണ്‍ഗ്രസ്സിലേക്ക് മടങ്ങാന്‍ സന്നദ്ധരായത്. ആന്റണിയുടെ  കോണ്‍ഗ്രസ് ഇടതുമുന്നണ

ഇടതുപക്ഷത്തിന് ബാലകൃഷ്ണപിള്ളയെ ഇനിയും മനസ്സിലായില്ലേ?

ഇമേജ്
പുതിയ സാങ്കേതികവിദ്യകള്‍ക്ക് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്. എടുത്താല്‍ പൊങ്ങാത്ത ക്യാമറകളുമായി ചാനലുകാര്‍ അണിനിരക്കാത്ത സംഭവവും പിറ്റേന്നു മാധ്യമങ്ങളില്‍ വീഡിയോ ആയി പ്രത്യക്ഷപ്പെടുകയും രാപകല്‍ ചര്‍ച്ചയാവുകയും ചെയ്യാം. തല്‍ക്കാലം ഇടതുപക്ഷമുന്നണി നേതാവു കൂടിയായ പോക്കറ്റ് സംഘടനയായ കേരളാകോണ്‍ഗ്രസ്സിന്റെ തലൈവര്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഒരക്കിടി പറ്റി. അടച്ചുറപ്പുള്ള ഒരു മുറിയില്‍ നടന്ന എന്‍.എസ്.എസ്. കരയോഗത്തില്‍ ചെയ്ത പ്രസംഗം നാട്ടിലെങ്ങും പാട്ടായി. ആരോ മൊബൈല്‍ ഫോണില്‍ അതു റെക്കോര്‍ഡ് ചെയ്താണ് ഈ പണി പറ്റിച്ചത്. ഗൂഡാലോചന, വളച്ചൊടിക്കല്‍, എഡിറ്റിങ്ങ് തുടങ്ങിയ എന്തെല്ലാമോ വിക്രിയകള്‍ കാട്ടിയിട്ടാണ് ശത്രുക്കള്‍ തന്റെ പ്രസംഗത്തില്‍ താന്‍ പറയാത്ത, പറയാന്‍കൊള്ളാത്ത കാര്യങ്ങള്‍ ചേര്‍ത്തത്. എന്നാലും താന്‍ ക്ഷമ ചോദിക്കുന്നു. സമസ്താപരാധവും പൊറുക്കണം-അദ്ദേഹം നിര്‍വ്യാജം ഖേദിച്ചു. തുടര്‍ന്നു പുത്രന്‍ നിരുപാധികം മാപ്പു പറഞ്ഞു. പറയാതെ നിവൃത്തിയില്ല. മതേതരത്തിന്റെ അപോസ്തലന്മാരായതുകൊണ്ടാണ് ഇടതുപക്ഷത്തെ കേരളം ഇക്കുറി അധികാരത്തിലേറ്റിയത്. ഇടതുപക്ഷം ജയിപ്പിച്ചുവിട്ട എം.എല്‍.എ.മാരില്‍ ഒരാളാണ് ഗണേഷ്‌കുമാര്‍

കോടതിയിലും നിയമവാഴ്ച ഇല്ലാതാകുമോ?

ഇമേജ്
കഴിഞ്ഞ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ട മൂന്നു ദൃശ്യങ്ങള്‍ മനസ്സില്‍നിന്നു മായുന്നില്ല. ജനാധിപത്യവ്യവസ്ഥയിലും അതിന്റെ മൂല്യങ്ങളിലും വിശ്വസിക്കുന്ന പൗരന്മാരുടെ മനസ്സുകളില്‍ ഈ ചിത്രങ്ങള്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുക. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടുകയും എല്ലാം ഒത്തുതീര്‍പ്പായി എന്ന് അവകാശപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസം കഴിഞ്ഞ കൊച്ചിയില്‍ വന്നപ്പോള്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതായിരുന്നു ആദ്യരംഗം. ഒത്തുതീര്‍പ്പായി എന്നു മുഖ്യമന്ത്രി പറഞ്ഞ പ്രശ്്‌നം അതേപടി നില്‍ക്കുകയാണ്, അഭിഭാഷകസംഘടനകളുടെ സമീപനത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലല്ലോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ മുഖഭാവത്തില്‍ മാറ്റം ദൃശ്യമായിരുന്നു. കോടതിയില്‍ പോയാല്‍ ഞങ്ങള്‍ ഇനിയും തല്ലുവാങ്ങേണ്ടിവരുമോ എന്ന അടുത്ത ചോദ്യം കൂടി കേട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് രോഷം അലയടിച്ചു. ഇതു ചര്‍ച്ച ചെയ്യാനാണോ ഞാന്‍ ഇവിടെ വന്നത്? എനിക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല എന്നു തുടങ്ങിയ രണ്ടുമൂന്ന് വാചകങ്ങള്‍ പറഞ്ഞ ശേഷം അദ്ദ

അച്യുതാനന്ദന്റെ ധാര്‍മികത തകര്‍ക്കുന്നു പിണറായിയുടെ ഈ പ്രതിഫലം

ഇമേജ്
      ഇത്രയും കാലം വി.എസ്. അച്യുതാനന്ദനെ ഇതര രാഷ്ട്രീയക്കാരില്‍നിന്നു വേര്‍തിരിച്ചതെന്താണ്? അദ്ദേഹം പ്രകടിപ്പിച്ച ഉന്നതമായ ധാര്‍മിക ഇച്ഛാശക്തിയല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍ ഇതാ, ഒടുവില്‍ ധാര്‍മികതയുടെ നെറുകയില്‍നിന്ന് അദ്ദേഹം നിലം പതിച്ചിരിക്കുന്നു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിച്ചതിനുള്ള പ്രതിഫലമെന്നോണം ഒരു നിയമം ഭേദഗതി ചെയ്ത് മന്ത്രിപദവി നേടുകയാണ് അച്യുതാനന്ദന്‍ ചെയ്തത് എന്നു ചരിത്രം വിധിയെഴുതുകയായി. സി.പി.എം. നേതൃത്വം ഔദാര്യം കൊണ്ടുമാത്രം വെച്ചുനീട്ടിയ സ്ഥാനം സ്വീകരിക്കുന്നതോടെ പൊതുസമൂഹത്തിനു മുന്നില്‍ വി.എസ്. ധാര്‍മികമായി പരാജയപ്പെട്ടുകഴിഞ്ഞു. ഭരണപരിഷ്‌കാര കമ്മിറ്റിയുടെ  അധ്യക്ഷപദവിയാണ് വി.എസ്. സ്വീകരിക്കാന്‍ പോകുന്നത്. ഭരണപരിഷ്‌കാരം അടിയന്തരനടപടിയാണ് എന്നു ആരെങ്കിലും നിര്‍ദ്ദേശിക്കുകയോ അതിനായി ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കേണ്ടതുണ്ട് എന്നു ഭരണകര്‍ത്താക്കള്‍ക്കു ബോധ്യപ്പെടുകയോ അത്തരമൊരു ചുമതല നിര്‍വഹിക്കാന്‍ ഏറ്റവും ഉചിതനായ വ്യക്തി വി.എസ്. അച്യുതാനന്ദന്‍ ആണെന്നു അഭിപ്രായമുയരുകയോ ചെയ്തതുകൊണ്ടല്ല ഈ നിയമനം നടക്കാന്‍ പോകുന്നത്. വണ്ടി പിറകോട്ടാണ് ഓടിയത്. അച്യ

മതമൗലികവാദം കേരളത്തില്‍ പുതിയ ഭീഷണികള്‍ ഉയര്‍ത്തുന്നു

ഇമേജ്
എന്‍.പി.രാജേന്ദ്രന്‍ മതതത്ത്വങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള എല്ലാതരം തിരിച്ചുപോക്കുകളെയും മതമൗലികവാദം എന്നാണ് നാം അടക്കി മുദ്രയടിക്കാറുള്ളത്. എങ്കിലും അടുത്ത കാലം വരെ അത് അത്രയൊന്നും അപകടകാരിയല്ല എന്ന തോന്നല്‍ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നു. എല്ലാതരം മതമൗലികവാദങ്ങളും ഭീകരവാദമാകുന്നില്ല. മതത്തിന്റെ തത്ത്വങ്ങളോടും മൂല്യങ്ങളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, അത്ര മോശം കാര്യമൊന്നുമല്ല എന്നുപോലും തോന്നാറുണ്ട്. പക്ഷേ, കേരളത്തില്‍ ഇപ്പോള്‍ വലിയ വാര്‍ത്തയും അതുകാരണം വലിയ ചര്‍ച്ചാവിഷയവും ആയിക്കഴിഞ്ഞ സംഭവവികാസങ്ങള്‍ ഈ ധാരണകള്‍ പൊളിച്ചെഴുതുകയാണ്.   സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളിലേക്കു കുടുംബസമേതം നാടുവിട്ടുകൊണ്ടിരിക്കുന്നവരെല് ലാം ഐ.എസ്.ഐ.എസ്സിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് എന്നതായിരുന്നു തുടക്കത്തിലെ ധാരണ. അതുണ്ടാക്കിയ അമ്പരപ്പും അരക്ഷിതത്ത്വബോധവും മുസ്ലിങ്ങളോടുള്ള അവിശ്വാസവും ചെറുതായിരുന്നില്ല. ഐ.എസ്.ഐ.എസ്സിലേക്കല്ല അവരൊന്നും പോയത് എന്ന പുതിയ അറിവ് ആശ്വാസമുളവാക്കിയിരുന്നു. പക്ഷേ, അതെത്രത്തോളം ആശ്വാസകരമാണ് എന്നതിനെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ട്.

കേരളത്തെ വളര്‍ത്തുന്ന യു.ഡി.എഫ്, എല്ലാം ശരിയാക്കുന്ന എല്‍.ഡി.എഫ്്

ഭരണം തുടരാന്‍ സമ്മതിച്ചാല്‍ വികസനം തുടര്‍ന്നും ഉണ്ടാകുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ വികസനം ഉണ്ടായിട്ടുണ്ടോ, ഇതാണോ കേരളം ആവശ്യപ്പെടുന്ന വികസനം എന്നെല്ലാമുള്ള ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. കഥയില്‍ ചോദ്യമില്ല. എല്ലാ ശരിയാക്കുമെന്നാണ്  ഇടതുപക്ഷമുന്നണി വാഗ്ദാനം ചെയ്യുന്നത്. ദൈവമേ..എല്‍.ഡി.എഫ് എല്ലാം ശരിയാക്കുമോ? ഇടതുപക്ഷവിശ്വാസികള്‍പ്പോലും അമ്പരന്നിരിക്കയാണ്. ഇതെല്ലാം മുദ്രാവാക്യങ്ങള്‍ മാത്രമല്ലേ, ഇതിനെക്കുറിച്ച് എന്താണിത്ര ചര്‍ച്ച ചെയ്യാനുള്ളത് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ജനങ്ങളും ഇതിനെ അങ്ങിനെതന്നെയാണ് കാണുന്നത് എന്നുതോന്നുന്നു. ഏത് മുദ്രാവാക്യമാണ് കൂടുതല്‍ നന്നായത് എന്നത് സംബന്ധിച്ച് ഫേസ്ബുക്കിലും നാട്ടിന്‍പുറത്തെ ചായക്കടകളിലും ചര്‍ച്ച നടക്കുന്നുണ്ടാവാം. ഇടതുപക്ഷക്കാരുടെ മുദ്രാവാക്യം തുടക്കത്തില്‍ ലേശം പരിഹാസ്യമായിത്തോന്നിയെങ്കിലും പിന്നെ അതാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്നും അതുകൊണ്ട് അതാണ് നല്ല മുദ്രാവാക്യമെന്നും ഒരു വിദഗ്ദ്ധന്‍  ഫേസ്ബുക്കില്‍ എഴുതിയതുകണ്ടിരുന്നു. നെഗറ്റീവ് പബഌസിറ്റിയാണത്രെ നല്ല പബല്‍സിറ്റി. ചീത്തപ്പേരാണ് നല്ലപേര് എന്നര്‍ത്ഥം! സംഗതികളുട