പോസ്റ്റുകള്‍

Politics എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മത പാര്‍ട്ടികളും തിരഞ്ഞെടുപ്പു രാഷ്ട്രീയവും

  ആ ര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. അതു നടപ്പുള്ള കാര്യവുമല്ല..... @ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടാക്കാന്‍ യു.ഡി.എഫ് ഔദ്യോഗികമായി ശ്രമിക്കുന്നതായി യാതൊരു അറിവും എനിക്കില്ല. നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. അതില്‍ കക്ഷിരാഷ്ട്രീയത്തിന് എത്രത്തോളം പ്രസക്തിയുണ്ട് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണുമെങ്കിലും നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുപോലെ രാഷ്ട്രീയം മാത്രം പ്രസക്തമായ ഒന്നല്ല എന്ന് ആരും സമ്മതിക്കും. എതിര്‍കക്ഷിക്കാരുടെ വീടുകളില്‍ കയറിച്ചെന്നും വോട്ടുചോദിക്കും എല്ലാവരും. അതൊരു സാമാന്യമര്യാദ കൂടിയാണ്.  വോട്ടെടുപ്പ് ഒന്നും ഇല്ലാത്ത സമയത്തു മാത്രമേ ഈ കൂട്ടരുടെ വോട്ടുവേണ്ട മറ്റേക്കൂട്ടരുടെ വോട്ട് വേണ്ട എന്നൊക്കെ പാര്‍ട്ടികള്‍ പൊങ്ങച്ചം പറയാറുള്ളൂ. വോട്ടെടുപ്പ് അടുക്കുമ്പോള്‍ അതുനില്‍ക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കാന്‍ പൗരന് അവകാശമുണ്ട്. ആരുടെ വോട്ടും, വേണ്ട എന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല

കമ്യൂണിസം ജനാധിപത്യം ബഹുസ്വരത

എന്‍.പി.രാജേന്ദ്രന്‍ പ്രത്യയശാസ്ത്രങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുന്ന ചിന്താപദ്ധതികളാണ് എന്ന് ആര്‍ക്കും ഉറപ്പിക്കാനാവില്ല. മതങ്ങള്‍ ഒഴികെയുള്ള വിശ്വാസസംഹിതകളൊന്നും ഒരു തലമുറയ്ക്കപ്പുറം നിലനില്‍ക്കുക പതിവില്ല. വല്ലതും നിലനിന്നെങ്കില്‍ അവ മതമായി മാറുകയാണ് പതിവ്. കമ്യൂണിസത്തിന് മതത്തിന്റെ സ്വഭാവങ്ങളുണ്ടായിരുന്നു. സ്വര്‍ഗനരകങ്ങള്‍ എങ്ങോ നിലനില്‍ക്കുന്നുണ്ടെന്നും മരണാനന്തരം തരംപോലെ അവിടങ്ങളിലാണ് മനുഷ്യന്‍ എത്തുകയെന്നും പല മതങ്ങളും അനുയായികളെ ഉദ്‌ബോധിപ്പിക്കാറുണ്ട്. വ്യക്തികള്‍ക്കല്ല മനുഷ്യരാശിക്കാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സ്വര്‍ഗവും നരകവും വാഗ്ദാനം ചെയ്തത്. ചൂഷിതര്‍ക്കു സ്വര്‍ഗവും ചൂഷകവര്‍ഗത്തിനു നരകവും. സ്വര്‍ഗം നേടാന്‍ പല കര്‍മാനുഷ്ഠാനങ്ങളുമുണ്ട്. മതങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത ഒന്ന് പ്രത്യയശാസ്ത്രം നല്‍കുന്നുണ്ട്. ശാസ്ത്രത്തിന്റെ പിന്‍ബലം, മതത്തിന് അതില്ല. മനുഷ്യരാശി പല സാമൂഹ്യാവസ്ഥകളിലൂടെ കടന്നുപോയാണ് ഒടുവില്‍ കമ്യൂണിസം എന്ന സ്വര്‍ഗത്തിലെത്തുക എന്നും അത് അനിവാര്യമാണെന്നുമെല്ലാമുള്ള സിദ്ധാന്തങ്ങള്‍ നിലവിലുണ്ടായിരുന്നു അടുത്ത കാലം വരെ. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്ത

നുഴഞ്ഞു കേറുന്ന സെന്‍സര്‍ ഭൂതം: നിരോധനം ഒരു ടെസ്റ്റ് ഡോസ്

ഇമേജ്
  ദൃശ്യമാധ്യമങ്ങള്‍ എന്തു സംപ്രേഷണം ചെയ്യുന്നു, എങ്ങനെ സംപ്രേഷണം ചെയ്യുന്നു എന്നൊരു വലിയേട്ടന്‍ സദാ നോക്കിക്കൊണ്ടിരിക്കുകയും ഏട്ടന് ഇഷ്ടമില്ലാത്തതുകാണുമ്പോള്‍ ചാനലുകളെ ശിക്ഷിക്കുകയും ചെയ്യുന്നത് ഒരു നിയമാനുസൃത നടപടിതന്നെയാണ്. എന്‍.ഡി.ടി.വി നിരോധനം ഏകപക്ഷീയമാണ് എന്നു മുറവിളി ഉയരുന്നുണ്ടെങ്കിലും ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് നടപടി എന്നതാണു സത്യം. ഇന്നു മുറവിളി കൂട്ടുന്നവരില്‍ പലരും കുറെക്കാലമായി നുഴഞ്ഞുവരുന്ന സെന്‍സര്‍ ഭൂതത്തെ ഒന്നുകില്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. 2015 ല്‍ പുതിയ സര്‍ക്കാര്‍ പ്രോഗ്രാം കോഡ് മാറ്റിയെഴുതിയതിനു ശേഷം ആദ്യമായാണ് ഒരു വാര്‍ത്താചാനല്‍ നിരോധിക്കാന്‍ ഉത്തരവിടുന്നത് എന്നതു ശരിയാണ്. പക്ഷേ, മുന്‍ ഗവണ്മെന്റിന്റെ കാലത്തും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്.  എന്‍.ഡി.ടി.വി.യില്‍ 2014 ഏപ്രില്‍ 21 ന് സംപ്രേഷണം ചെയ്ത ഗുഡ് ടൈംസ് എന്ന പ്രോഗ്രാമില്‍ അശ്ലീലം ആരോപിച്ച്, ഒരു വര്‍ഷം കഴിഞ്ഞ് ഏപ്രില്‍ ഒമ്പതിന് പരിപാടികള്‍ ബ്ലാക്് ഔട്ട് ഉത്തരവിറങ്ങിയതാണ്. യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് എട്ടുതവണ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് എന്‍.ഡി

ഫാസിസത്തെക്കുറിച്ച് അവര്‍ വെറുതെ തര്‍ക്കിക്കുകയാണ്

കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാറിന്റെ സ്വഭാവം വിലയിരുത്തുന്നതില്‍ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര പണ്ഡിതന്മാര്‍ക്ക് ആശയക്കുഴപ്പം വര്‍ദ്ധിച്ചുവരുന്നു. മാറുന്ന കാലത്തെ രാഷ്ട്രീയ-സാമ്പത്തിക പ്രതിഭാസങ്ങളെ പഴയ പ്രത്യയശാസ്ത്ര ബ്രാക്കറ്റുകളില്‍തന്നെ  ഒതുക്കണമെന്നു നിര്‍ബന്ധമുള്ളതുകൊണ്ടുകൂടിയാണ് അവര്‍ ഓരോ ഘട്ടത്തിലും  ഇത്തരം പ്രതിസന്ധികളെയും ആശയക്കുഴപ്പങ്ങളെയും നേരിടേണ്ടി വരുന്നത്. പ്രായോഗിക രാഷ്ട്രീയനയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇതിനൊന്നും വലിയ പ്രസക്തിയില്ലെന്നതാണ് സത്യം. ബി.ജെ.പി. സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാറാണോ?  ബി.ജെ.പി. പാര്‍ലമെന്റില്‍ ന്യൂനപക്ഷവും എന്‍.ഡി.എ.ക്ക് കഷ്ടിച്ചു മാത്രം ഭൂരിപക്ഷവും ആയിരുന്ന കാലത്ത്, എ.ബി.വാജ്‌പേയിയെപ്പോലൊരു മിതവാദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാറിനെ ഫാസിസ്റ്റ് എന്നു വിളിച്ചിട്ടുണ്ട് സി.പി.എം. ഉള്‍പ്പെടെയുള്ള മിക്ക ഇടതുപക്ഷപാര്‍ട്ടികളും.  ഇപ്പോള്‍ സാക്ഷാല്‍ നരേന്ദ്ര മോദി ഭരിക്കുമ്പോഴാണ് ബി.ജെ.പി.ഭരണം, രാഷ്ട്രീയനിര്‍വചനപ്രകാരമുള്ള ശരിയായ ഫാസിസ്റ്റ് ഭരണമാണോ എന്ന സംശയമുണ്ടായിരിക്കുന്നത്. വളരെ ഉദാരമായി ആരെയും ഫാസിസ്റ്റ് എന്നു വിളിക്കുന്ന അവസ്ഥ ഇന

നിയമോപദേഷ്ടാവ് എന്ന പുതിയ അവതാരത്തിന്റെ ഉദ്ദേശ്യമെന്ത്?

ഇമേജ്
മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും ഉപദേശകരുണ്ടാകുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. ഔദ്യോഗികമോ അനൗദ്യോഗികമോ ആയി പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍ പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ള പണ്ഡിതന്മാരായ പ്രധാനമന്ത്രിമാര്‍ക്കും ഒരു വിവരവുമില്ലാത്ത പ്രധാനമന്ത്രിമാര്‍ക്കും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സ്ഥിതിയും ഇതുതന്നെ. വലിയ പണ്ഡിതനായാല്‍ത്തന്നെ ചില സുപ്രധാന ഭരണമേഖലകളില്‍ അവര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ടാവണമെന്നില്ല. സര്‍ക്കാറിന്റെ ഔദ്യോഗികസംവിധാനത്തില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ഇല്ലാതെയും പോകും. . അതുകൊണ്ടുതന്നെയാണ് വിദേശകാര്യം, ശാസ്ത്രം, ആണവനയം തുടങ്ങി മേഖലകള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ ആളുകളെ നിയമിച്ചുപോന്നത്.   കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്ക് മുമ്പൊന്നും ഉപദേശകര്‍ ഉണ്ടായിരുന്നില്ല. എന്നാണ് ഈ പ്രവണത തുടങ്ങിയത് എന്ന് കൃത്യമായി പറയാനാവില്ല.1957 മുതല്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശകന്‍ ആവശ്യമായി വന്നത് ഐ.ടി. പോലുള്ള സങ്കീര്‍ണ വിഷയങ്ങള്‍ പരമപ്രധാനമായി ഉയര്‍ന്നുവന്നപ്പോള്‍ മാത്രമാണ്. വി.എസ്. അച്യുതാനന്ദന്‍ വരെയുളള മുഖ്യമന്ത്രിമാര്‍ക്ക് അങ്ങനെയേ ഉപദേശകര്‍ ഉ

പ്രധാനമന്ത്രിക്ക് കേരളം വെറും ഒരു സോമാലിയയോ?

ഇമേജ്
ബി.ജെ.പി. കേന്ദ്രനേതൃത്വം കേരളത്തെ തല്ലുകയാണോ തലോടുകയാണോ?? എന്തായാലും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് അവരുടെ വാക്കുകളും ചെയ്തികളും. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിക്ക് ഇതുവരെ ഒരു നിയമസഭാസീറ്റോ ലോക്‌സഭാസീറ്റോ ജയിക്കാന്‍ കഴിയാത്തൊരു സംസ്ഥാനമാണ് കേരളം. പ്രീണിപ്പിച്ചും പ്രതീക്ഷ നല്‍കിയും പ്രലോഭിപ്പിച്ചും കേരളത്തെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും ഇവിടത്തെ ഇടതുവലത് മുന്നണികളെ അധിക്ഷേപിക്കാന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ പലതും കേരളത്തെത്തന്നെ അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തുന്നു. തിരുവനന്തപുരത്ത് വന്‍ജനാവലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കേരളത്തെ രണ്ട് മുന്നണികളും ഭരിച്ച് നശിപ്പിച്ചതിന്റെ ഒരു ഉദാഹരണം പറഞ്ഞത് ജനക്കൂട്ടം ശ്രദ്ധിച്ചുകാണില്ല. കേരളത്തിലെ ശിശുമരണനിരക്ക് സോമാലിയയേക്കാള്‍ മോശമാണെന്ന് അദ്ദേഹം പറഞ്ഞതുകേട്ട് ഒരു പക്ഷേ ഈ ജനക്കൂട്ടം കൈയടിച്ചുകാണും. പക്ഷേ, ഒരു ശരാശരി മലയാളി, അവന്റെ രാഷ്ട്രീയം എന്തുമാകട്ടെ, ഇതുകേട്ട് ഞെട്ടിയിരിക്കും. ഇരുമുന്നണികളുടെയും മാറിമാറിയുള്ള ഭരണത്തെക്കുറിച്ച് ഉന്നയിക്ക

Celebrities rush in where even Politicians fear to tread…

ഇമേജ്
Are the political parties reacting to signals from the public about a change in attitude? Is it going to be celebrity time for Kerala voters this May 16? Never before have so many from not only the film world, but also from cricket and even the visual media, entered the fray to represent the people in the legislative assembly. And, it isn’t just one or two regional parties that are out to try their luck by changing their horses in the race. The candidate lists of the main parties, ie, Congress, CPI(M) and BJP contain names of actors, some of whom cannot even be counted as ‘stars’. No real stars Are the political parties reacting to signals from the public about a change in attitude? Kerala politicians used to proudly claim that unlike her sister states from the South, Tamil Nadu and Andhra Pradesh, Kerala has a politically conscious population which never fell for the glamour of apolitical persons from the glamour world. It was a Tamil film actor, origina